തിരുവനന്തപുരം: കോവിഡ് രണ്ടാംതരംഗത്തിന് ശമനമാകുന്നതോടെ കെ.എ.എസ് അടക്കം മാറ്റിവെച്ച അഭിമുഖ പരീക്ഷകൾ ജൂലൈയിൽ നടത്താൻ പി.എസ്.സി തീരുമാനം. സര്‍വകലാശാലകളിലെ അനധ്യാപക തസ്തികകളിലേക്കുള്ള വിജ്ഞാപനം ജൂണില്‍ പ്രസിദ്ധീകരിക്കാന്‍ തിങ്കളാഴ്ച ചേർന്ന യോഗം അനുമതി നല്കി.
യൂനിവേഴ്സിറ്റി എന്‍ജിനീയര്‍, പ്രോഗ്രാമര്‍, പ്രഫഷനല്‍ അസിസ്റ്റൻറ് (ലൈബ്രറി), ഓവര്‍സിയര്‍, അസിസ്റ്റൻറ് എന്‍ജിനീയര്‍, ഡ്രൈവര്‍ കം അറ്റന്‍ഡൻറ്, ഇലക്ട്രീഷ്യന് എന്നീ ഏഴ് തസ്തികകളിലേക്കാണ് വിജ്ഞാപനം തയാറാക്കുന്നത്. ലാസ്റ്റ് ഗ്രേഡ് സര്വൻറിെൻറ യോഗ്യത സംബന്ധിച്ച് എക്സിക്യൂട്ടിവ് ഉത്തരവില്‍ വ്യക്തത വരുത്തേണ്ടതിനാല്‍ അതിെൻറ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും.
കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്മെൻറ് കോര്‍പറേഷനില്‍ റീജനല്‍ ഓഫിസർ, ആരോഗ്യ വകുപ്പില്‍ അസിസ്റ്റൻറ് ഡെൻറല്‍ സര്ജന് തസ്തികകളിലെ അപേക്ഷകര്‍ക്കായി ഓണ്‍ലൈന്‍ പരീക്ഷ നടത്തും. കെ.എസ്.എഫ്.ഡി.സിയില്‍ ഫിലിം ഓഫിസര്‍ റാങ്ക്പട്ടിക തയാറാക്കാന്‍ അഭിമുഖം നടത്താനും പി.എസ്.സി യോഗം തീരുമാനിച്ചു.
തിരുവനന്തപുരം: കെ.എ.എസ് മുഖ്യപരീക്ഷ നടത്തിപ്പിലും മൂല്യനിർണയത്തിലും അപാകതകൾ ആരോപിച്ച് ഉദ്യോഗാർഥികൾ ഗവർണർക്ക് പരാതി നൽകി. യൂനിയൻ പബ്ലിക് സർവിസ് കമീഷൻ (യു.പി.എസ്.സി) മാതൃകയിൽ പരീക്ഷ നടത്തുമെന്ന പി.എസ്.സിയുടെ പ്രഖ്യാപനം പരീക്ഷയുടെ പല ഘട്ടങ്ങളിലും ലംഘിക്കപ്പെട്ടെന്നും അതിനാൽ പുനർപരീക്ഷ നടത്തണമെന്നുമാണ് ഉദ്യോഗാർഥികളുടെ ആവശ്യം. കെ.എ.എസ് സ്പെഷൽ റൂൾസ് 14 (a) പ്രകാരം പരീക്ഷ നടത്തിപ്പുകൾ, ഉത്തര പരിശോധനകൾ എന്നിവ യു.പി.എസ്.സി, സിവിൽ സർവിസ് പരീക്ഷ മാതൃകയിലാകുമെന്ന് പി.എസ്.സി അറിയിച്ചിരുന്നെങ്കിലും കെ.എ.എസിെൻറ മുഖ്യപരീക്ഷവേളയിൽ ചട്ടങ്ങൾ കാറ്റിൽപറന്നതായി 60 ഓളം ഉദ്യോഗാർഥികൾ ഒപ്പിട്ട് ഇ മെയിൽ വഴി അയച്ച പരാതിയിൽ പറയുന്നു.
യു.പി.എസ്.സി, സിവിൽ സർവിസ് പരീക്ഷവേളയിൽ ഉത്തരക്കടലാസുകൾ സീൽ ചെയ്തനിലയിലാണ് ഉദ്യോഗാർഥികൾക്ക് നൽകുന്നത്. കെ.എ.എസ് പ്രാഥമിക പരീക്ഷയിൽ സീൽ ചെയ്ത ഉത്തരക്കടലാസുകളാണ് ഉദ്യോഗാർഥികൾക്ക് നൽകിയെതെങ്കിലും മുഖ്യപരീക്ഷയുടെ ഉത്തരക്കടലാസുകളിൽ സീൽ ഉണ്ടായിരുന്നില്ല. അതിനാൽതന്നെ മുഖ്യപരീക്ഷയിൽ കൃത്രിമം നടന്നോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
'മാന്വൽ പരിശോധന' രീതിയാണ് വിവരണാത്മക പരീക്ഷകളിൽ യു.പി.എസ്.സി അവലംബിക്കുക. രണ്ട് പരിശോധകർ, ഒരേ ഉത്തരക്കടലാസുകൾ മുഖ്യ പരിശോധകെൻറ കീഴിൽ പരിശോധിക്കും. ഓൺ സ്ക്രീൻ മാർക്കിങ് (ഒ.എസ്.എം) രീതിയിൽ തെറ്റുകൾ സംഭവിക്കാമെന്നതിലാണ് മാന്വൽ പരിശോധന നടത്തുന്നത്. എന്നാൽ, കെ.എ.എസ് മുഖ്യപരീക്ഷയുടെ ഉത്തരക്കടലാസുകൾ ഓൺ സ്ക്രീൻ മാർക്കിങ് രീതിയിലൂടെയാണ് പരിശോധിച്ചത്.
വിവരണാത്മക പരീക്ഷയിൽ ഓരോ ചോദ്യത്തിനും മാർക്കുകളനുസരിച്ച് എത്ര വാക്കുകളിൽ ഉത്തരമെഴുതണമെന്ന് യു.പി.എസ്.സി നിർദേശിക്കുകയും ആ ഉത്തരങ്ങൾക്ക് വേണ്ടതായ സ്ഥലം ഉത്തരക്കടലാസിൽ നൽകാറുമുണ്ട്. എന്നാൽ, കെ.എ.എസിൽ ഒരു ചോദ്യത്തിനും ഉത്തരത്തിെൻറ മാർക്കനുസരിച്ച് എത്ര വാക്കുകൾ എഴുതണമെന്ന് പറഞ്ഞിട്ടില്ല.
അതിനാൽ, കെ.എ.എസ് സ്പെഷൽ റൂൾസ് 14 (a) ലംഘിച്ചുകൊണ്ട് പി.എസ്.സി നടത്തിയ കെ.എ.എസ് മുഖ്യപരീക്ഷ റദ്ദുചെയ്യണമെന്നും പി.എസ്.സിയുടെ വിശ്വാസ്യത നിലനിർത്തുന്നതിന് 3060 പേർക്കായി രണ്ടാമതും പരീക്ഷ നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.