മനാമ: വർക്ക് പെർമിറ്റ് നൽകാൻ വിദേശ തൊഴിലാളികളിൽനിന്ന് പണം വാങ്ങിയ പ്രവാസിയെ അറസ്റ്റ് ചെയ്തു. നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) ജനറൽ ഡയറക്ടറേറ്റ് അനുസരിച്ച് പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിലാണ് കുറ്റം തെളിഞ്ഞത്. തൊഴിൽ വിപണി നിയന്ത്രണത്തിനുള്ള 2006ലെ 19ാം നിയമത്തിന്റെ ലംഘനമാണ് പ്രതി നടത്തിയത്. മൂന്ന് വിദേശികളിൽനിന്ന് ബഹ്റൈന്‍ പുറത്തുവെച്ചാണ് ഇയാൾ പണം വാങ്ങിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് വിചാരണക്കായി ഇയാളെ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടു. കേസ് ലോവർ ക്രിമിനൽ കോടതിക്ക് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.