മുംബൈ: ചില്ല് ഗ്ലാസിൽ വെച്ച് പടക്കം പൊട്ടിക്കുന്നതിനെതിരെ എതിർത്ത യുവാവിനെ കുട്ടികൾ കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം. 21കാരനായ സുനിൽ നായിഡുവാണ് കൊല്ലപ്പെട്ടത്.
12, 14, 15 വയസുള്ളവരാണ് സംഭവത്തിനുപിന്നിൽ. കൊലപാതകവുമായി ബന്ധപ്പെട്ട് 14, 15 വയസുള്ള കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. 12 വയസുകാരൻ ഒളിവിലാണ്.
ശിവാജി നഗറിലെ പരേഖ കോമ്പൗണ്ടിലാണ് സംഭവം. 12കാരനായ കുട്ടി ചില്ല് ഗ്ലാസിനുള്ളിൽ വെച്ച് പട്ടം പൊട്ടിക്കുന്നത് സുനിൽ നായിഡു എതിർത്തു. മറ്റുള്ളവർക്ക് മുറിൽവേൽക്കുമെന്ന് ഉപദേശിക്കുകയായിരുന്നു സുനിൽ നായിഡു. ഇതംഗീകരിക്കാൻ കൂട്ടാക്കാത്ത 12കാരൻ 15 കാരനായ ജേഷ്ടനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് അക്രമം നടക്കുന്നത്. സ്ഥലത്തെത്തിയ 15 വയസുകാരൻ സുനിൽ നായിഡുവിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിലിനെ രാജവാഡി ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. ശിവജി നഗർ പൊലീസ് സംഭവത്തിൽ കേസെടുത്തു. 12കാരനായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.