ടിക്കറ്റ് എടുക്കുന്നതിനെച്ചൊല്ലി തർക്കം; യാത്രക്കാരൻ കണ്ടക്ടറെ മർദിച്ച് കൊലപ്പെടുത്തി

ചെന്നൈ: ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യാത്രക്കാരൻ ബസ് കണ്ടക്ടറെ മർദിച്ച് കൊലപ്പെടുത്തി. ചെന്നൈയിലെ എം.ടി.സി ബസ് കണ്ടക്ടർ ജഗൻ കുമാർ(52) ആണ് കൊല്ലപ്പെട്ടത്. വെല്ലൂർ സ്വദേശി ഗോവിന്ദനാണ് ജഗൻ കുമാറിനെ മർദിച്ചത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം.യാത്രക്കാരുമായി രാത്രി ഏഴരയോടെ കോയമ്പേട്ടിലേക്ക് പോയ ബസിൽ അണ്ണാനഗർ ആർച്ചിൽ നിന്ന് യാത്രക്കാരനായ ഗോവിന്ദൻ കയറി. കണ്ടക്ടർ ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. ക്ഷുഭിതനായ കണ്ടക്ടർ ഇയാളെ ടിക്കറ്റ് മെഷിൻ വച്ച് അടിക്കുകയായിരുന്നു.തുടർന്ന് ഗോവിന്ദൻ ജഗനെ തിരിച്ചടിച്ചു.

അടിപിടിക്കിടെ പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജഗനെ രക്ഷിക്കാനായില്ല. ഗോവിന്ദൻ ചികിത്സയിൽ തുടരുകയാണ്. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി അമിഞ്ചികരൈ പൊലീസ് കേസെടുത്തു. സംഭവത്തെ തുടർന്ന് നഗരത്തിൽ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി.

Tags:    
News Summary - Argument over ticketing; The passenger beat the conductor to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.