നായയെ കൊന്ന് കെട്ടിത്തൂക്കി; അമ്മയും മകനും അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ അമ്മയും മകനും ചേർന്ന് നായയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി. സംഭവത്തിൽ പൊലീസ് കേസെടുത്തു. നായകൾക്കായുള്ള മിഷന്‍ പോസിബിള്‍ ഫൗണ്ടേഷന്റെ ഷെല്‍ട്ടര്‍ ഹോം നടത്തുന്ന പദ്മിനി സ്റ്റംപ് ആണ് അമ്മയ്ക്കും മകനുമെതിരെ പരാതി നല്‍കിയത്.

പ്രഭാവതി എന്ന സ്ത്രീ ചൊവ്വാഴ്ച വളര്‍ത്തുനായെ തല്ലി കൊല്ലുകയും തുടര്‍ന്ന് മകന്‍ ഓംകാര്‍ മരത്തില്‍ കെട്ടിത്തൂക്കുകയുമായിരുന്നു. ഭാരതീയ ന്യായ സംഹിത, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ എന്നീ നിയമങ്ങൾ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

നായയെ തല്ലി കൊല്ലുന്നതിന് മുമ്പ് ഇവര്‍ നായപ്രേമിയായ ഒരാളെ ഫോണില്‍ വിളിച്ച് നായയെ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഇവരുടെ ഫോണിലേക്ക് നായയെ കെട്ടിത്തൂക്കിയ ഫോട്ടോ കുടുംബം അയച്ചു കൊടുത്തു. നായക്ക് പേ വിഷബാധയുള്ളതിനാലാണ് കൊന്നതെന്നാണ് പ്രതികൾ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്.

സംഭവത്തിൽ ശിവസേന നേതാവ് ആദിത്യ താക്കെറെ സമൂഹി മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.

Tags:    
News Summary - Case Against Woman, Son For Killing Dog By Hanging It From Tree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.