പെരിന്തൽമണ്ണ: ബംഗളൂരുവില്‍നിന്ന് നാട്ടിലെത്തിച്ച് വില്ക്കാന് ശ്രമിച്ച 20 ഗ്രാം എം.ഡി.എം.എയുമായി നാലുപേര്‍ പെരിന്തല്‍മണ്ണയിൽ പൊലീസിന്റെ പിടിയിലായി. അലനല്ലൂര്‍ കാപ്പ് കാഞ്ഞിരത്തിങ്ങല്‍ മുഹമ്മദ് മിസ്ഫിർ (21), തേലക്കാട് ഓട്ടക്കല്ലന്‍ മുഹമ്മദ് റിന്‍ഷാൻ (22), അരക്കുപറമ്പ് പള്ളിക്കുന്ന് വിഷ്ണു (21), വേങ്ങൂര്‍ മുഹമ്മദ് മുര്‍ഷിദ് (22) എന്നിവരെ മാനത്തുമംഗലം ബൈപാസ് ജങ്ഷനിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് ഏജന്റുമാരില്‍നിന്ന് ഓണ്‍ലൈന്‍ പണമിടപാട് വഴി ഇത്തരം സിന്തറ്റിക് മയക്കുമരുന്നുകള്‍ കാരിയര്‍മാര്‍ മുഖേന നാട്ടിലെത്തിച്ച് വില്‍ക്കുന്ന ചെറുസംഘങ്ങളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചു.
ഇത്തരം സംഘങ്ങളെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണ്. സി.ഐ സി. അലവി, എസ്.ഐ എ.എം. യാസിര്‍, ജയേഷ്, ഹരിലാല്‍, സോവിഷ്, ജില്ല ആന്റി നാര്‍കോട്ടിക് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.