വടശ്ശേരിക്കര: എക്സൈസ് റെയ്ഡിൽ രണ്ടു ഗ്രാം ഹഷീഷ് ഓയിൽ പിടികൂടി. കടുമീൻചിറ മാരാരിൽ വീട്ടിൽ അതുൽ ബാബുവാണ് (26) ഹഷീഷ് ഓയിൽ ഉപേക്ഷിച്ച് എക്സൈസ് സംഘം എത്തുന്നത് കണ്ട് വീട്ടിൽനിന്ന് കടന്നുകളഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ 10,000 രൂപ വില വരുന്ന ലഹരിമരുന്നാണിത്. അതുൽ ബാബു വീട്ടിൽ വെച്ച് മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ടിരുന്നപ്പോഴാണ് എക്സൈസ് സംഘം എത്തിയത്.
കുറെ ദിവസങ്ങളായി എക്സൈസ് ഷാഡോ വിഭാഗത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു യുവാവ്. പ്രതിക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചതായി എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. ജില്ലയിൽ ഈ വർഷം എക്സൈസ് കണ്ടെത്തുന്ന ആദ്യ ഹഷീഷ് ഓയിൽ കേസാണിത്.
റെയ്ഡിൽ ചിറ്റാർ റേഞ്ച് ഇൻസ്പെക്ടർ ബി. ദിനേശ്, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ എസ്. ഇർഷാദ്, പ്രിവന്‍റിവ് ഓഫിസർ എം.ആർ. ഹരികുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എം.എസ്. ശരത്, ആസിഫ് സലീം, എ.കെ. ഷെഹിൻ, സംഗീത എന്നിവർ റെയ്ഡിൽ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.