ഒളി കാമറ ഉപയോഗിച്ച് ആയിരക്കണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും നഗ്ന ദൃശ്യം പകർത്തി; യു.എസിൽ ഇന്ത്യൻ ഡോക്ടർ അറസ്റ്റിൽ

ന്യൂയോർക്ക്: ഒളികാമറ ഉപയോഗിച്ച് ആയിരക്കണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും ന​ഗ്നദൃശ്യങ്ങൾ പകർത്തിയ ഇന്ത്യൻ ഡോക്ടർ യു.എസിൽ അറസ്റ്റിൽ. മിഷിഗണിലെ ഓക്‌ലാൻഡ് കൗണ്ടിയിലെ റോച്ചെസ്റ്റർ ഹിൽസിൽ താമസിക്കുന്ന ഐജെസ്(40) ആണ് അറസ്റ്റിലായത്. കുട്ടികളുടെയും മുതിർന്നവരുടെയും വിഡിയോകൾ പകർത്താനായി കുളിമുറികളിലും വസ്ത്രം മാറുന്ന സ്ഥലങ്ങളിലും ആശുപത്രി മുറികളിലും സ്വന്തം വീട്ടിലുമാണ് ഡോക്ടർ ഒളികാമറകൾ സ്ഥാപിച്ചത്.

പകർത്തിയ ദൃശ്യങ്ങളടങ്ങിയ തെളിവുകൾ ഇയാളുടെ ഭാര്യ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതോടെയാണ് ഞെട്ടിക്കുന്ന കുറ്റകൃത്യം പുറംലോകമറിഞ്ഞത്. ലഭ്യമായ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അധികൃതർ സെർച്ച് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. തിരച്ചിലിനിടെ, ഡോക്ടറുടെ പക്കൽ നിന്ന് ആയിരക്കണക്കിന് നഗ്നവീഡിയോകൾ അടങ്ങിയ കമ്പ്യൂട്ടറുകളും ഫോണുകളും മറ്റ് ഉപകരണങ്ങളും അധികൃതർ കണ്ടെത്തി. അബോധാവസ്ഥയിലോ ഉറങ്ങുന്നവരോ ആയ സ്ത്രീകൾക്കൊപ്പമുള്ള ലൈംഗികാതിക്രമങ്ങളും ഇയാൾ ചിത്രീകരിച്ചിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

വിഡിയോകൾ എല്ലാം പരിശോധിച്ചശേഷം മാത്രമേ കുറ്റകൃത്യത്തിന്റെ ശരിയായ വ്യാപ്തി കണ്ടെത്താനാകൂ. ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം, ന​ഗ്നദൃശ്യം പകർത്തൽ, കമ്പ്യൂട്ടർ ഉപയോ​ഗിച്ചുള്ള കുറ്റകൃത്യങ്ങൾ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 2011ലാണ് ഐജെസ് യു.എസിലെത്തിയത്. തുടർന്ന് രാജ്യത്തെ വിവിധ ആശുപത്രികളിൽ ജോലി ചെയ്ത ഐജെസ് 2018ലെ മിഷിഗണിലേക്ക് മാറി.

Tags:    
News Summary - Indian doctor held in US for filming thousands of nude videos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.