വീട്ടമ്മയുടെ കഴുത്തിൽ മരക്കൊമ്പ് തറച്ച നിലയിൽ; അയൽക്കാരനാണ് കടുംകൈ ചെയ്തതെന്ന് മകൾ

നെയ്യാറ്റിന്‍കര: വീട്ടമ്മയെ അയൽവാസി മരക്കമ്പുപയോഗിച്ച് കുത്തിപ്പരിക്കേൽപിച്ചു. ഗുരുതരമായി പരിക്കേറ്റ നെയ്യാറ്റിന്‍കര അതിയന്നൂര്‍ മരുതംകോട് വാര്‍ഡില്‍ വിജയകുമാരി(45) ന്റെ മകൾ പൊലീസിൽ പരാതി നൽകി. കഴുത്തില്‍ കമ്പ് തുളച്ച് കയറിയ വീട്ടമ്മ ആശുപത്രിയിലാണ്.

ഞായറാഴ്ച ഉച്ചക്ക് മൂന്നുമണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം. സമീപത്തെ വസ്തു ഉടമയുമായി വിജയകുമാരി മാസങ്ങളായി തര്‍ക്കത്തിലായിരുന്നു. ഞായറാഴ്ച തൊട്ടടുത്ത വസ്തു ഉടമയും സംഘവും മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനെ വിജയകുമാരി എതിര്‍ത്തു. തുടര്‍ന്ന് വസ്തുഉടമയുമായി വാക്കേറ്റമുണ്ടായി.

ഉച്ചയോടെ തിരികെയെത്തിയ വസ്തു ഉടമയും ബന്ധുവും ചേര്‍ന്ന് വിജയകുമാകിയെ മര്‍ദ്ദിക്കുന്നത് മകള്‍ ശിവകല കണ്ടിരുന്നതായും പൊലീസിന് മൊഴി നല്‍കി. വീട്ടിനുള്ളില്‍ നിന്നും ശിവകല പുറത്ത് വരുമ്പോള്‍ കമ്പ് കഴുത്തില്‍ തറച്ചു കയറിയ നിലയിലാണ് വിജയകുമാരിയെ കണ്ടത്. കഴുത്തില്‍ തറച്ചിരുന്ന മരക്കമ്പ് ശിവകല പുറത്തെടുത്ത ശേഷം ആശുപത്രിയിലെത്തിച്ചു.

സമീപത്തെ വസ്തു ഉടമയാണ് ആക്രമിച്ചതെന്ന് മകള്‍ പൊലീസിന് മൊഴി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്‌പേരെ നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പരിശോധനയിലൂടെ മാത്രമെ കൃത്യമായ പ്രതികളെ തിരിച്ചറിയുവാന്‍ സാധിക്കുകയുള്ളുവെന്നും നെയ്യാറ്റിന്‍കര പൊലീസ് പറഞ്ഞു.

Tags:    
News Summary - The housewife was found injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.