സാമില്ലിൽനിന്ന് യന്ത്രോപകരണങ്ങൾ മോഷ്ടിച്ചയാൾ പിടിയിൽ

കൊല്ലം: സാമില്ലിൽ കയറി പണി യായുധങ്ങൾ മോഷ്ടിച്ചയാൾ പിടിയിലായി. നാവായിക്കുളം എതിർക്കാട് പ്ലാവിള തുണ്ടിൽ വീട്ടിൽ മനോജ് (41 -ദീപു) ആണ് കൊല്ലം വെസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. രണ്ട് ദിവസത്തിന് മുമ്പ് കോട്ടമുക്ക് പൂന്തൽ പുത്തേത് സാമില്ലിൽ കയറി മൂന്ന് കട്ടർമെഷീൻ, രണ്ട് ഗ്രൈന്‍റർ മെഷീൻ, കംപ്രസർ, റൂട്ട് മെഷീൻ, രണ്ട് പ്ലയിനാർ മെഷീൻ എന്നിവയടക്കം 85,000 രൂപയോളം വിലവരുന്ന ഉപകരണങ്ങളാണ് മോഷണം നടത്തിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഇയാൾക്കെതിരെ നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്. കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ഷെഫീക്കിന്‍റെ നേതൃത്വത്തിൽ എസ്.ഐ അനീഷ്, എസ്.സി.പി.ഒ വിനോദ്, സി.പി.ഒമാരായ ശ്രീജു, ദീപു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - The man who stole the machinery was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.