ബിജു

അങ്കാളമ്മൻ കോവിലിലെ മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ: അങ്കാളമ്മൻ കോവിലിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. എറണാകുളം മട്ടാഞ്ചേരി സ്വദേശി ബിജുവാണ് (ചക്കമാടം ബിജു -52) പിടിയിലായത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ നാലിന് രാത്രി ക്ഷേത്രത്തിൽ കയറി തിടപ്പള്ളിയിൽനിന്ന് വിളക്കുകളും കാണിക്ക വഞ്ചിയും മോഷ്ടിക്കുകയായിരുന്നു. ആലപ്പുഴ നോർത്ത് പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ചും സമാന സ്വഭാവത്തിലെ കുറ്റകൃത്യം ചെയ്തവരെ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ മട്ടാഞ്ചേരിയിൽനിന്ന് പിടികൂടിയത്. നോർത്ത് സ്റ്റേഷൻ ഓഫിസര്‍ എം.കെ. രാജേഷ്, എസ്.ഐ പ്രദീപ്, എ.എസ്.ഐ ശ്രീലത, എസ്.സി.പി.ഒ അനിൽകുമാർ, സി.പി.ഒ മാർട്ടിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Theft in Ankalamman temple: Accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.