ഏറ്റുമാനൂർ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പേരൂർ മന്നാമല ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ സിയാദ് (26), കാണക്കാരി തടത്തില്‍പറമ്പില്‍ വീട്ടിൽ സലീം (39) എന്നിവർ അറസ്റ്റിൽ.
ഇരുവരും കഴിഞ്ഞദിവസം ഏറ്റുമാനൂർ ബിവറേജസ് ഷോപ്പിന് സമീപം പേരൂർ സ്വദേശിയായ യുവാവുമായി വാക്തർക്കം ഉണ്ടാവുകയും ആക്രമിക്കുകയുമായിരുന്നു. സിയാദിന് ഏറ്റുമാനൂർ സ്റ്റേഷനിൽ അടിപിടി കേസും സലീമിന് കുറവിലങ്ങാട് സ്റ്റേഷനിൽ നിരവധി അടിപിടി കേസുമുണ്ട്.
എസ്.എച്ച്.ഒ പ്രസാദ് എബ്രഹാം വർഗീസ്, എസ്.ഐ കെ.കെ. പ്രശോഭ്, സി.പി.ഒമാരായ ഡെന്നി പി. ജോയ്, സുഭാഷ് വാസു, സെയ്ഫുദ്ദീൻ, പ്രവീൺ പി. നായർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.