മൂവാറ്റുപുഴ: മേഖലയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവും ചാരായ നിർമിക്കുന്നതിനുള്ള വാഷും വാറ്റ് ഉപകരണങ്ങളുമായി രണ്ടു യുവാക്കൾ പിടിയിലായി. എക്‌സൈസ് സി.ഐ വിനീത് രവിയും സംഘവും വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് കടാതി ഭാഗത്തുനിന്ന് ചാരായം നിർമിക്കുന്നതിന് തയാറാക്കിയ 20 ലിറ്റർ വാഷ് കണ്ടെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് കടാതി പുത്തൻപറമ്പ് വീട്ടിൽ ജോബിൻ ജോസഫിനെതിരെ (23) കേസെടുത്തു. മറ്റൊരു കേസിൽ കഞ്ചാവ് വിൽപന നടത്തി വന്നിരുന്ന ഈസ്റ്റ് കടാതി കരയിൽ പാലത്തിങ്കൽ വീട്ടിൽ നൈസാബ് (22) എന്നയാൾക്കെതിരെ കേസെടുത്തു. പല ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്. കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.