അവർ

അവർ
രാത്രികളുടെ
മിടിപ്പറിയുവാൻ മാത്രം
പ്രണയികളെന്ന് സ്വയം
പേരിട്ടു വിളിച്ചവർ

അവരാണ്
സന്ധ്യയുടെ പതയുന്ന
നിറങ്ങൾ മോന്തി ഉന്മത്തരായത്

രാത്രിയുടെ
വെൽവെറ്റ് കറുപ്പിൽ
കഞ്ചുകങ്ങൾ ഉപേക്ഷിച്ചത്

നിലാവിെൻറ
തോരണങ്ങളാൽ
കേളീഗൃഹം അലങ്കരിച്ചത്

ചീവീടുകളുടെ
സംഗീതമാസ്വദിച്ച്
ആനന്ദമാടി തിമിർത്തത്

പുല്ലുമെത്തയിൽ
നിഴലാട്ടങ്ങൾ സ്വപ്നം കണ്ട്
നക്ഷത്രപ്പൊട്ടുള്ള ആകാശം പുതച്ചത്

പ്രഭാതത്തിെൻറ
പരിമളത്തിൽ കുളിച്ച് 
വെളിച്ചത്തുകിലുടുത്ത്
പകലിൽ പതിയെ മാഞ്ഞുപോയത്....

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.