ന്യൂഡൽഹി: തോറ്റ വിഷയങ്ങളിൽ റിസൽട്ട് മെച്ചപ്പെടുത്തുന്നതിനുള്ള കമ്പാർട്ടുമെൻറ് പരീക്ഷ സെപ്റ്റംബർ 22 മുതൽ 29 വരെ തീയതികളിൽ നടത്തുമെന്ന് സെളിലാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച വിദ്യാർഥികൾ സമർപ്പിച്ച ഹരജിയിൽ സുപ്രിം കോടതി സി.ബി.എസ്.ഇക്ക് നോട്ടീസ് അയച്ചു.
അനിക സംവേദി എന്ന വിദ്യാർഥിയുടെ നേതൃത്വത്തിൽ നൽകിയ ഹരജിയിൽ ജസ്റ്റിസ് എം.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിേൻറതാണ് നടപടി. സെപ്റ്റംബർ ഏഴിനകം വിശദീകരണം സമർപ്പിക്കണമെന്നാണ് നിർദേശം. എന്നാൽ, പരീക്ഷ നടത്തുന്നതിനാവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും സി.ബി.എസ്.ഇക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
കഴിഞ്ഞ വർഷം 575 കേന്ദ്രങ്ങളാണുണ്ടായിരുന്നത്. എന്നാൽ, ഇത്തവണ 1,278 പരീക്ഷാകേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് ബോർഡ് ഉദ്ദേശിക്കുന്നത്. കോവിഡ് മൂലം ഈ വർഷം ഒരു ക്ലാസ് മുറിയിൽ 12 പേർക്ക് മാത്രം ഇരിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു. ഹരജി 10ാം തിയതി വീണ്ടും പരിഗണിക്കും. 10 ാം ക്ലാസിലെ 1.5 ലക്ഷത്തോളം വിദ്യാർഥികളും 12ാം ക്ലാസിലെ 87,000 കുട്ടികളുമാണ് ഈ പരീക്ഷ എഴുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.