ചെന്നൈ: പ്രശസ്ത സംവിധായകൻ എസ്. ഷങ്കറിന്‍റെ മരുമകനെതിരെ പോക്സോ കേസ്. 16 കാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് രോഹിത് ദാമോദരനെതിരെയാണ് േകസ്.
ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പ്രതികൾ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ക്രിക്കറ്റ് ക്ലബിന്‍റെ ക്യാപ്റ്റനാണ് രോഹിത്. ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട് പെൺകുട്ടി തമിഴ്നാട് പ്രീമിയർ ലീഗ് ക്ലബ് സിെചം മധുരൈ പാന്തേഴ്സിന്റെ കോച്ചായ താമരൈക്കണ്ണന് ആദ്യം പരാതി നൽകിയിരുന്നു. എന്നാൽ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. തുടർന്നാണ് പുതുച്ചേരി ചൈൽഡ് വെൽഫയർ കമ്മിറ്റിയെ സമീപിച്ചത്.
പരാതി നൽകിയാൽ വരും വരായ്കകൾ അനുഭവിക്കേണ്ടിവരുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.
കോച്ചുമാരായ താമരൈക്കണ്ണൻ, ജയകുമാർ, ദാമോദരൻ, രോഹിത്, സെക്രട്ടറി വെങ്കട്ട് എന്നിവർക്കെതിരെയാണ് കേസ്. കേസിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഈ വർഷം ജൂണിലായിരുന്നു രോഹിതിന്‍റെയും ഷങ്കറിന്‍റെ മൂത്ത മകൾ ഐശ്വര്യയുടെയും വിവാഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.