ചികിത്സക്ക് ശേഷം ആശുപത്രി വിടുന്ന നടൻ ടൊവിനോ തോമസ് റിനൈ മെഡിസിറ്റി വൈസ് പ്രസിഡൻറ് സിജോ വി. ജോസഫ്, സർജിക്കൽ ഗ്യാസ്ട്രോ എൻററോളജിസ്റ്റ് ഡോ. മനോജ് കെ. അയ്യപ്പത്ത് എന്നിവർക്കൊപ്പം
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു. ടൊവിനോയുടെ ആരോഗ്യനില പൂർണമായും തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കുറച്ചുദിവസത്തേക്ക് കൂടി വിശ്രമം നിർദേശിച്ചിട്ടുണ്ട്.
പിറവത്ത് 'കള' എന്ന സിനിമയുടെ സെറ്റിൽ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ടൊവിനോക്ക് വയറിന് പരിക്കേറ്റത്. കടുത്ത വയറുവേദനയെത്തുടർന്ന് ബുധനാഴ്ച കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിശോധനയിൽ നേരിയ തോതിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെത്തുടർന്ന് 48 മണിക്കൂർ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആന്തരികാവയവങ്ങൾക്ക് പരിക്കില്ലെന്ന് കണ്ടെത്തി. പ്രേക്ഷകരുടെ സ്നേഹത്തിനും പിന്തുണക്കും ആശുപത്രി വിടുന്നതിന് മുമ്പ് ടൊവിനോ വീഡിയോ സന്ദേശത്തിലൂടെ നന്ദി പറഞ്ഞു. ഒരുപാട് പേരുടെ സ്നേഹം തിരിച്ചറിഞ്ഞു. വിചാരിച്ചതിനെക്കാൾ ആളുകൾ തന്നോട് സ്നേഹം കാണിക്കുന്നുവെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ടൊവീനോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.