മുഹ്സിൻ എം.എൽ.എ നായകനാകുന്ന 'തീ'യിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി

അനിൽ വി. നാഗേന്ദ്രൻ സംവിധാനവും ചെയ്ത 'തീ' എന്ന റൊമാന്‍റിക് ആക്ഷൻ ത്രില്ലർ സിനിമയിലെ ആദ്യ ഗാനം റിലീസായി. അനിൽ വി.നാഗേന്ദ്രന്‍റെ വരികൾക്ക് രെജു ജോസഫ് സംഗീതം പകർന്ന് ഉണ്ണി മേനോൻ, സോണിയ ആമോദ് എന്നിവർ ചേർന്ന് ആലപിച്ച 'തുളസിപൂവുകളെ' എന്ന ഗാനമാണ് പുറത്തിറങ്ങിയത്.

മുഹമ്മദ് മുഹ്സിൻ എം.എൽ.എയും സാഗരയുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.  'വസന്തത്തിന്‍റെ കനൽവഴികളിൽ' എന്ന ചിത്രത്തിൽ സമുദ്രക്കനിക്കൊപ്പം നായകവേഷം ചെയ്ത ഋതേഷാണ് പ്രതിനായക വേഷത്തിൽ അഭിനയിക്കുന്നത്. അന്താരാഷ്ട്ര ശൃംഖലകളുള്ള അധോലോക നായകനായി വിസ്മയിപ്പിക്കുന്ന ഗെറ്റപ്പിൽ ഇന്ദ്രൻസും അഭിനയിച്ചിരിക്കുന്നു.

Full View

പ്രേംകുമാർ, വിനുമോഹൻ, രമേഷ് പിഷാരടി, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, പ്രസാദ് കണ്ണൻ, വി.കെ. ബൈജു, പയ്യൻസ് ജയകുമാർ, ജോസഫ് വിൽസൺ, കോബ്ര രാജേഷ്, സോണിയ മൽഹാർ, രശ്മി അനിൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതിനുപുറമെ വിവിധ മേഖലകളിലെ പ്രതിഭാധനരായ പ്രമുഖരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

മുൻ എം.പി കെ. സുരേഷ് കുറുപ്പ്, കെ. സോമപ്രസാദ് എം.പി, സി.ആർ മഹേഷ് എം.എൽ.എ, നാടകാചാര്യൻ ആർട്ടിസ്റ്റ് സുജാതൻ, പിന്നണിഗായകൻ ഉണ്ണി മേനോൻ, ജീവകാരുണ്യരംഗത്ത് ശ്രദ്ധേയനായ നാസർ മാനു, സാഹസികനെന്ന നിലയിൽ ലോക റെക്കോഡ് നേടിയ ഡോൾഫിൻ രതീഷ്, ജനാധിപത്യ മഹിളാ അസോസി യേഷൻ നേതാവ് സൂസൻ കോടി തുടങ്ങിയവരാണ് ചിത്രത്തിന്‍റെ ഭാഗമായത്.

രെജു ജോസഫ്, അഞ്ചൽ ഉദയകുമാർ, സി.ജെ. കുട്ടപ്പൻ, അനിൽ വി.നാഗേന്ദ്രൻ എന്നിവർ ഈണമിട്ട ഗാനങ്ങൾ ഉണ്ണിമേനോൻ, ശ്രീകാന്ത്, സി.ജെ കുട്ടപ്പൻ, പി.കെ. മേദിനി, ആർ.കെ. രാംദാസ്, രെജു ജോസഫ്, കലാഭവൻ സാബു, മണക്കാട് ഗോപൻ, റെജി കെ. പപ്പു, സോണിയ ആമോദ്, ശുഭ, കെ.എസ്. പിയ, നിമിഷ സലിം (എം.എസ്. ബാബുരാജിന്‍റെ ചെറുമകൾ), അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം തുടങ്ങിയവർ ആലപിക്കുന്നു. അഞ്ചൽ ഉദയകുമാർ പശ്ചാത്തലസംഗീതം ഒരുക്കുന്നു.

ഛായാഗ്രഹണം -കവിയരശ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-കാർത്തികേയൻ, എഡിറ്റിങ്-ജോഷി എ.എസ് കുമാരപുരം, സൗണ്ട് ഡിസൈനർ-എൻ.ഹരികുമാർ, വാർത്ത പ്രചരണം-എ.എസ് ദിനേശ്.

Tags:    
News Summary - first song from movie thee released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.