??? ???????????, ??????????, ???? ??????? ???????????? ??????? ???????????? ???????????????

വിവിധ രംഗങ്ങളിൽ നിന്നുള്ളവരെ അംബാസഡർ ആദരിച്ചു

റിയാദ്: സൗദിയിലെ ഇന്ത്യൻ മിഷെൻറ പ്രവർത്തനങ്ങളിൽ നൽകിയ സേവനങ്ങൾ പരിഗണിച്ച് വിവിധ രംഗങ്ങളിൽ നിന്നുള്ളവരെ അംബാസഡർ അഹമ്മദ് ജാവേദ് ആദരിച്ചു. ഇന്ത്യയുടെ 69ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി എംബസി ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് 24 പേർക്ക് പ്രശംസാപത്രം സമ്മാനിച്ചത്. ഇതിൽ നാലുപേർ മലയാളികളാണ്.

കഴിഞ്ഞ വർഷവും ഇൗ വർഷവും എംബസിയിൽ നടന്ന പ്രവാസി ഭാരതീയ ദിവസ് ആഘോഷ ചടങ്ങുകളിൽ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചതിനാണ് എറണാകുളം വാരാപ്പുഴ സ്വദേശി ബാലചന്ദ്രൻ നായർ (സ്കിൽ ഇന്ത്യ പ്രോഗ്രാം), ഇംതിയാസ് അഹമ്മദ് (റോൾ ഒാഫ് ഇന്ത്യൻ കമ്യൂണിറ്റി ഒാർഗനൈസേഷൻ എബ്രോഡ്), കുന്ദൻ ലാൽ ഗൊത്തുവാൾ (ടൂറിസം ടു ഇന്ത്യ), മിർസ സഹീർ ബേഗ് (സ്ത്രീ വിദ്യാഭ്യാസം), ഉവൈസ് അഹമ്മദ് (സൗദി സമ്പദ് വ്യവസ്ഥയിൽ ഇന്ത്യയുടെ സംഭാവന), എൻജി. സുഹൈൽ അഹമ്മദ് (നമാമി ഗംഗേ), ടി. ശ്രീനിവാസൻ (റിയാദ് മെട്രോ നിർമാണത്തിലെ ഇന്ത്യൻ സാന്നിദ്ധ്യം), മഗേഷ് പ്രഭാകര (ദീൻ ദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന), സൽമാൻ ഖാലിദ് (ഡിജിറ്റൽ ഇന്ത്യ), കോഴിക്കോട് സ്വദേശിനി യോഗാചാര്യ സൗമ്യ (അന്തർദേശീയ യോഗദിനം), തഖിയുദ്ദീൻ മിർ ഫസൽ (ബേട്ടി ബച്ചാവോ ബേട്ടി പദാവോ) എന്നിവർക്ക് ആദരം ലഭിച്ചത്. ഇന്ത്യാ ടൂറിസം െഫസ്റ്റിവലായ ‘പര്യാതൻ പർവിെൻറ’ ഭാഗമായി സംഘടിപ്പിച്ച ഫോേട്ടാഗ്രാഫി മത്സരത്തിൽ വിജയിച്ച ഷാസിയ ഇഖ്ബാൽ, അഫീഫ ഇഖ്ബാൽ, മുഹമ്മദ് ഇഖ്ബാൽ ആബിദ്, ഒാൺലൈൻ ക്വിസ് മത്സര വിജയികളായ വീര, മുഹമ്മദ് ഇഖ്ബാൽ ആബിദ്, ശൈഖ് മുജാഹിദ് മഹതബ് എന്നിവർക്കും എംബസിയുടെ കലാസാംസ്കാരിക പരിപാടികളിൽ നേതൃപരമായ പങ്കാളിത്വം വഹിച്ച തൃശൂർ സ്വദേശി റീന കൃഷ്ണകുമാർ ഉൾപ്പെടെ നാലു ഇന്ത്യൻ സ്കൂൾ അധ്യാപകർക്കും പ്രശംസാപത്രം നൽകി. മാധ്യമരംഗത്ത് നിന്ന് മൂന്നുപേരെയും ആദരിച്ചു. ജലീൽ ആലപ്പുഴ (ജയ് ഹിന്ദ് കാമറമാൻ), കെ.എൻ വാസിഫ് (ഉറുദു ന്യൂസ്), മിർ മുഹ്സിൻ അലി (സൗദി ഗസറ്റ്) എന്നിവർക്കാണ് പ്രശംസാപത്രം കൈമാറിയത്. 

Tags:    
News Summary - ambassador -bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.