മനാമ: നാടകം തനിക്ക് പ്രാണവായു പോലെയാണെന്നും എന്നാൽ സിനിമ അന്നം എന്നർഥത്തിലാണ് കാണുന്നതെന്നും നടൻ ശിവജി ഗ ുരുവായൂർ പറഞ്ഞു. സീറോ മലബാർ സഭയുടെ ഒാണാഘോഷ പരിപാടികളുടെ സമാപനത്തിൽ പെങ്കടുക്കാൻ എത്തിയ അദ്ദേഹം വാർത്താസേ മ്മളനത്തിൽ സംസാരിക്കുകയായിരുന്നു. നാടകത്തട്ട് എന്നത് ഏറ്റവും ജനകീയമായ ഒന്നായാണ് കാണുന്നത്. പറയാനുള്ളത് എളുപ്പം ജനങ്ങളിലേക്ക് എത്തിക്കാനുള്ള മാധ്യമമാണ് നാടകം. എന്നാൽ സിനിമയുടെ പ്രതലം വിശാലമാണ്. മാത്രമല്ല തനിക്കിപ്പോൾ വരുമാനം തരുന്നതും സിനിമാഭിനയമാണ്. എന്നാലും സമയം കിട്ടുേമ്പാൾ നാടകത്തിന് വേണ്ടി സമയം കണ്ടെത്തുന്നതായും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ തനത് നാടകവേദികൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് അമച്വർ നാടകങ്ങളും നാടകോത്സവങ്ങളും കേരളത്തിെൻറ ഗ്രാമഗ്രാമാന്തരങ്ങളിൽ സാധാരണമായിരുന്നു. എന്നാലിന്ന് നാടകമത്സരങ്ങൾ എന്നത് അത്യപൂർവമായി മാറി. കേരളോത്സവങ്ങളിൽ മത്സരിക്കാൻ ഒരു നാടകമെങ്ങാനും എത്തിയാലായി എന്ന സ്ഥിതിയായിരിക്കുന്നു. എന്നാൽ നാടകവേദിയെ സജീവമാക്കാനുള്ള പ്രയത്നത്തിലാണ് തന്നെപ്പോലുള്ള കലാകാരൻമാർ. പക്ഷെ അതിനുള്ള സാഹചര്യം ഭരണാധികാരികളിൽ നിന്നും സാംസ്ക്കാരിക പ്രവർത്തകരിൽനിന്നും ലഭിക്കുന്നില്ല. നാടകം നടത്താൻ ആഡിറ്റോറിയം വാടക പോലും കൊടുക്കാൻ നാടകസംഘങ്ങൾക്ക് കഴിയുന്നില്ല.
കലയെയും സാഹിത്യത്തെയും സംരക്ഷിക്കാനുള്ള സർക്കാർ സ്ഥാപനങ്ങളാകെട്ട അതിെൻറ ചുമതല നിറവേറ്റുന്നുമില്ല. സിനിമയിലെ തങ്ങളുടെ സഹപ്രവർത്തക കെ.പി.എ.സി ലളിതയാണ് സംഗീത നാടക അക്കാദമി ചെയർപേഴ്സൺ. അവർ പരമാവധി നാടക, സംഗീത രംഗങ്ങളുടെ മികവിനായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ സംഗീത നാടക അക്കാദമി രാഷ്ട്രീയ നേതൃത്വത്തിൽനിന്ന് അതിനുള്ള ഇടപെടലുകൾ ഉണ്ടാകുന്നില്ല. കേരള കലാമണ്ഡലത്തിലും ഇതാണ് അവസ്ഥ. കലാസ്ഥാപനങ്ങളിൽ മാത്രമല്ല കേരളത്തിലെ റോഡുകളിൽപ്പോലും വികസനം എത്താത്ത അവസ്ഥയുണ്ട്. ഗുരുവായൂരിലെ റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ അഞ്ച് വർഷംമുമ്പ് താൻ ശയനപ്രദക്ഷിണ സമരം നടത്തിയ കാര്യവും അേദ്ദഹം വിശദീകരിച്ചു. എന്നിട്ടും റോഡുകൾ നന്നാക്കെപ്പട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.