മനാമ: എണ്ണ, വാതക ഖനന മേഖലയുമായി ബന്ധപ്പെട്ട് ഏഴാമത് ഗ്ലോബൽ ആരോഗ്യം, സുരക്ഷ, പരിസ്ഥിതി സെമിനാറും പ്രദർശനവും ഗൾഫ് ഇൻറർനാഷനൽ കൺെവൻഷൻ സെൻററിൽ തുടരുന്നു. സെമിനാറിൽ പശ്ചിമേഷ്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽനിന്നായി 800ഒാളം പ്രതിനിധികൾ പെങ്കടുക്കുന്നുണ്ട്. ഖനന മേഖലയിൽ ഏർപ്പെടുന്നതിനുള്ള മികച്ച ഉപകരണങ്ങൾ, സംവിധാനങ്ങൾ, ഗവേഷണ ഫലങ്ങൾ, ഖനന മേഖലയിൽ ജോലിചെയ്യുന്നവരുടെ ആരോഗ്യ സംരക്ഷണവും സുരക്ഷിതത്വം, പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയവയാണ് സെമിനാറിലൂടെയും പ്രദർശനത്തിലൂടെയും അവതരിപ്പിക്കപ്പെടുന്നത്.
അന്താരാഷ്ട്ര തലത്തിൽ എണ്ണ, വാതക ഖനന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദഗ്ധരും പ്രഫഷനലുകളും ഗവേഷകരും വിവിധ കമ്പനി ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരാണ് സെമിനാറിലെ വിവിധ സെഷനുകളിൽ പെങ്കടുക്കുന്നത്. അന്താരാഷ്ട്ര ഇൗവൻറ് മാനേജ്മെൻറ് കമ്പനിയായ െഎകോനെക്സ് സംഘടിപ്പിക്കുന്ന പരിപാടിയിൽ നാഷനൽ ഒായിൽ ആൻഡ് ഗ്യാസ് അതോറിറ്റി (എൻ.ഒ.ജി.എ), സൗദി അരാംകോ, ബഹ്റൈൻ നാഷനൽ ഗ്യാസ് കമ്പനി, ആർ.പി ഗ്രൂപ്പിെൻറ ഗൾഫ് ഏഷ്യ കോൺട്രാക്റ്റിങ് കമ്പനി തുടങ്ങിയവരാണ് പ്രായോജർ. ആൽബ, ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി, തത്വീർ പെട്രോളിയം, ആൽബ, എമിറേറ്റ്സ് നാഷനൽ ഒായിൽ കമ്പനി, ആരോഗ്യ മന്ത്രാലയം, പരിസ്ഥിതി സുപ്രീം കൗൺസിൽ തുടങ്ങിയവരും സഹകരിക്കുന്നുണ്ട്.
എണ്ണകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടക്കുന്ന സമ്മേളനത്തിെൻറ ഉദ്ഘാടന ചടങ്ങിൽ എണ്ണകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽ ഖലീഫ, തൊഴിൽ, സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ, ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ശൈഖ് നാസർ ബിൻ അബ്ദുൽ റഹ്മാൻ ആൽ ഖലീഫ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിക്കുന്നുണ്ട്. സെമിനാറിെൻറ ഭാഗമായുള്ള പ്രത്യേക ഫോേട്ടാ പ്രദർശനവും എണ്ണകാര്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഖനന മേഖലയുമായി ബന്ധപ്പെട്ട അത്യപൂർവ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ബുധനാഴ്ച സെമിനാറും പ്രദർശനവും സമാ
പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.