മനാമ: ബഹ്റൈനിലെ 99 ശതമാനം പേരും ഇൻറര്‍നെറ്റ് ഉപയോഗിക്കുന്നവരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി നടത്തിയ പഠനത്തിലാണ് ഇത്രയും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്ത് ഇൻറര്‍നെറ്റ് ഉപയോഗം വര്‍ധിച്ച തോതിലാണെന്ന് ഇത് വ്യക്തമാക്കുന്നു.
ലോകരാജ്യങ്ങള്‍ക്കിടയില്‍ തന്നെ ഇക്കാര്യത്തില്‍ ബഹ്റൈന്‍ ഒന്നാം സ്ഥാനം ലഭിക്കാനിടയാക്കുമെന്നും കരുതുന്നു. 99 ശതമാനം പേരും വാട്സ്ആപ്പും 95 ശതമാനം പേര് യുട്യൂബും ഉപയോഗിക്കുന്നു. 95 ശതമാനം പേര് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിക്കുന്നവരാണ്. 90 ശതമാനം പേര് സ്നാപ്ഷോട്ട് ഉപയോഗിക്കുന്നു. മിക്കവാറും എല്ലാവരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ്.
രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 16 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2017 ല്‍ ഇത് 38 ശതമാനമായിരുന്നു. രണ്ട് സിം കാര്ഡുപയോഗിക്കുന്നവരില് പലരും ഒന്ന് ജോലി ആവശ്യങ്ങള്‍ക്കും ഒന്ന് സ്വകാര്യ ആവശ്യങ്ങള്‍ക്കുമായിട്ടാണ് ഉപയോഗപ്പെടുത്തുന്നത്. ലാൻറ് ഫോണ്‍ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. നിലവില്‍ 16 ശതമാനം പേര് മാത്രമാണ് ലാൻഡ് ഫോണ്‍ ഉപയോഗിക്കുന്നത്. ചാര്‍ജ് കുറവും മെച്ചപ്പെട്ട സേവനവും ബഹ്റൈനിലെ ഇൻറര്‍നെറ്റ്, മൊബൈല്‍ സേവനങ്ങളെ ശ്രദ്ധേയമാക്കുന്നുണ്ടെന്നും അഭിപ്രായമുണ്ട്. 15 വയസ്സിന് മേലെയുള്ള 1548 പേരില്‍ നടത്തിയ പഠനത്തെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളതെന്നും ട്രായ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.