മനാമ: ലോകത്ത് സാേങ്കതിക വിദ്യയുടെ വൈദഗ്ധ്യം ഏറിവരുന്ന സാഹചര്യത്തിൽ സുരക്ഷ എന ്ന ആശയം ലോകം പുനർനിർവചിക്കേണ്ടതുണ്ടെന്ന് മിഡിലീസ്റ്റ് മിലിട്ടറി േകാൺഫറൻസ് (എം.ഇ.എം.ടി.ഇ.സി) മേധാവി ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ പറഞ്ഞു. മിഡിലീസ്റ്റ് മിലിട്ടറി േകാൺഫറൻസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ സുരക്ഷയുടെയും ധാർമികതയുടെയും നേർക്കുള്ള കടന്നാക്രമണങ്ങൾ ഒഴിവാക്കുന്നതിന് ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ മികച്ച നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ബഹ്റൈൻ സെൻറർ ഫോർ സ്ട്രാറ്റജിക് ചെയർമാൻ, ഇൻറർനാഷനൽ ആൻഡ് എനർജി സ്റ്റഡീസ് (ഡെറാസാറ്റ്) ചെയർമാൻ, ബി.െഎ.ഡി.ഇ.സി ഒൗദ്യോഗിക വക്താവ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന അദ്ദേഹം പറഞ്ഞു. സുരക്ഷ, വികാസം, താൽപര്യം എന്നിവക്കെതിരെയുള്ള ഏറ്റുമുട്ടലുകൾ, ദേശീയതക്ക് എതിരെയുള്ള ചിലരുടെ പ്രവർത്തനം, സഹവർത്തിത്വത്തിെൻറയും സഹിഷ്ണുതയുടെയും മൂല്യങ്ങൾക്കെതിരെ വിഭാഗീയവാദവും തീവ്രവാദവും പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ എന്നിവ നടക്കുന്നതായും അേദ്ദഹം പറഞ്ഞു.
ഇത്തരമൊരു സന്ദർഭത്തിൽ, സൈനിക സാേങ്കതിക വിദ്യയുടെ പ്രാധാന്യം എന്നാൽ ഇത്തരം സാേങ്കതിക മേന്മകൾ, മേഖലയിലെ രാജ്യങ്ങൾക്കും ജനങ്ങൾക്കും സ്ഥിരതയിലേക്കും െഎശ്വര്യത്തിലേക്കുമുള്ള പ്രവേശന കവാടമാകുന്നുണ്ടോ, അതോ പ്രശ്നങ്ങൾക്കും യുദ്ധങ്ങൾക്കുമുള്ള ഉപകരണമാകുകയാണോയെന്നും അദ്ദേഹം ചോദിച്ചു. സുരക്ഷ ഉറപ്പാക്കിയും സമാധാനത്തിെൻറയും സംസ്കാരത്തിെൻറയും വികസനത്തിെൻറയും വഴിയിലൂടെ മുന്നോട്ടു പോകുന്നതിനും ഭീകരതയുടെ സ്േപാൺസർമാരെ പിന്തിരിപ്പിക്കുന്നതിനും വേണ്ടി സാേങ്കതിക വിദ്യയെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.