മനാമ: ബഹ്റൈൻ നാട്ടുകൂട്ടത്തിെൻറ ബാനറിൽ രാംഗോപാൽ മേനോൻ രചനയും സംവിധാനവും നിർ വഹിച്ച നാലാമത് ഹ്രസ്വചിത്രം ‘ഡെത്ത് ഓഫ് സോ ആൻഡ് സൊ’ ആദ്യപ്രദർശനം വെള്ളിയാഴ്ച വൈക ീട്ട് 6.30ന് നടക്കും. ഹൂറയിലെ അഷ്റഫ്സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി സംവിധായകൻ ബാലചന്ദ്ര മേനോൻ പെങ്കടുക്കും. ബഹ്റൈൻ സാങ്കേതിക വിദഗ്ധർ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ പിറന്ന ഇന്തോ-ബഹ്റൈൻ സിനിമയാണിത്. ബഹ്റൈനിൽ നാലാമത്തെ ചിത്രം പൂർത്തിയാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും നാട്ടുകൂട്ടം പ്രവർത്തകർ പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ ഐ.സി.ആർ. എഫിെൻറ ആഭിമുഖ്യത്തിൽ ബഹ്റൈനിൽ നടന്ന ഹ്രസ്വചിത്ര മേളയിൽ രാംഗോപാൽ മേനോൻ സംവിധാനം ചെയ്ത ആത്മഹത്യക്കെതിരെയുള്ള ബോധവത്കരണ ചിത്രമായ ‘മൈൻഡ് സ്കേപ്’ ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ജയാ മേനോൻ, കൃഷ്ണൻ ഹരിദാസ്, പ്രശാന്ത് മേനോൻ, ജോർജ് തരകൻ, രാമനുണ്ണി കോഡൂർ, ഉണ്ണികൃഷ്ണൻ, വിനോദ് ദാസ്, സുരേഷ് കാലടി, സുധീർ കാലടി, വിനയചന്ദ്രൻ, മീനാക്ഷി, നിത്യശ്രീ, ശ്രുതി സുധീർ എന്നിവരാണ് പുതിയ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ബഹ്റൈനി കാമറ വിദഗ്ധൻ ജാഫർ അൽവാച്ചി, ഫിലിം എഡിറ്റർ ജോവിന് ജോൺ, ഷബിൻ ബംഗളൂരു, വിഷ്ണു പിള്ള, സുരേഷ് അയ്യമ്പിള്ളി തുടങ്ങിയവരാണ് സാങ്കേതിക വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ദുബൈ കേന്ദ്രമായുള്ള നിക്കോൺ കൊച്ചി-മെട്രോ ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള ഫിലിം ഫെസ്റ്റുകളിൽ ക്ഷണം ലഭിച്ചിട്ടുള്ള ചിത്രത്തിെൻറ ആദ്യപ്രദർശനത്തിൽ സംബന്ധിക്കാൻ താൽപര്യമുള്ളവർക്ക് 39131487, 39131487 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.