മനാമ: തെക്ക് കിഴക്കന്‍ ഏഷ്യ സഹകരണക്കരാറില്‍ ബഹ്റൈന്‍ ഒപ്പുവെച്ചു. ബഹ്റൈന്‍ വിദേശ കാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല് ഖലീഫയും ആസിയാന്‍ സെക്രട്ടറ ി ജനറല്‍ ദാതോ ലിം ജോക് ഹുവെയുമായി ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്. തായ്ലൻഡില് ചേര്‍ന്ന ആസിയാന്‍ സമ്മേളനത്തിെൻറ ഭാഗമായാണ് കരാര്‍ രൂപപ്പെടുത്തിയത്.
ബാങ്കോക്കില്‍ സമ്മേളന സ്ഥലത്ത് നടന്ന ഒപ്പുവെക്കല്‍ ചടങ്ങില്‍ തായ്ലൻഡ് വിദേശകാര്യ മന്ത്രി ഡോണ്‍ പൊറമാട്വിനായിയും സന്നിഹിതനായിരുന്നു. ഇതോടെ ബഹ്റൈന്‍ ആസിയാന്‍ കൂട്ടായ്മയുടെ ഭാഗമായി പരിഗണിക്കപ്പെടും. ആസിയാന്‍ കൂട്ടായ്മയില്‍ ഭാഗഭാക്കാവാന്‍ ക്ഷണിച്ച തായ്ലൻഡിന് വിദേശകാര്യ മന്ത്രി പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ആസിയാന്‍ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്താനും വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാനും ഇത് അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ പല വിഷയങ്ങളിലും ഒന്നിച്ച് നീങ്ങാനുള്ള കരുത്തും ഇത് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആസിയാന്‍ കൂട്ടായ്മയില്‍ ഭാഗഭാക്കായ ബഹ്റൈന്‍ എല്ലാവിധ ഭാവുകങ്ങളും തായ് വിദേശകാര്യ മന്ത്രി ആശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.