മനാമ: ഇപ്രാവശ്യത്തെ ടെൻറ് സീസണില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 63 ശതമാനം വര്‍ധനയുണ്ടായതായി ദക്ഷിണ മേഖല ഗവര്‍ണര്‍ ശൈഖ് ഖലീഫ ബിന്‍ അലി ബിന്‍ ഖലീഫ ആല് ഖലീഫ വ്യക്തമാക്കി. ടെൻറ് സേവന േകന്ദ്രത്തില്‍ നടന്ന കോഓഡിനേഷന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ടെൻറ് ഉപയോക്താക്കള്‍ക്കാവശ്യമായ സുരക്ഷ ഒരുക്കുന്നതിന് നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. സേവന കേന്ദ്രത്തിലെ വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കുന്നതിന് ശ്രമിച്ചവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് തൃപ്തികരമായ സേവനങ്ങള്‍ നല്‍കുന്നതിന് ശക്തമായ ടീം വര്‍ക്ക് കാഴ്ചവെച്ചതായി യോഗം വിലയിരുത്തി.
ഇപ്രാവശ്യത്തെ ടെൻറ് സീസണ് വിജയകരമാക്കുന്നതിനായി പിന്നില്‍ പ്രവര്‍ത്തിച്ച വിവിധ ഘടകങ്ങളെക്കുറിച്ച് ഗവര്‍ണറേറ്റിലെ ഇന്‍വെസ്റ്റ്മെൻറ് ആൻഡ് എൻജിനീയറിങ് സര്‍വിസ് വിഭാഗം ഡയറക്ടര്‍ ഖാലിദ് അബ്ദുല്ലത്തീഫ് ഹാജി അറിയിച്ചു. ഇപ്രാവശ്യം 2443 പേരാണ് രജിസ്റ്റർ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് 3456 പേരില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ട് ടെലിഫോണ്‍ കോളുകള്‍ വന്നിരുന്നു. ഇതിന് കൃത്യമായ വിശദീകരണം നല്കാന് സേവന കേന്ദ്രത്തിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു. സുരക്ഷ വര്‍ധിപ്പിക്കുന്നതിെൻറ ഭാഗമായി ഇപ്രാവശ്യവും വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.