മനാമ: എല്ലാവിധ ഭീകരതക്കും തീവ്രവാദത്തിനും എതിരെ എന്നും ബഹ്റൈന് ഉറച്ച നിലപാടാണുള്ളതെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു. ഗുദൈബിയ പാലസിൽ തന്നെ സന്ദർശിച്ച പാർലമെൻ റ് സ്പീക്കർ ഫൗസിയ ബിൻത് അബ്ദുല്ല സൈനാൽ, ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലെഹ് അൽ സാലെഹ്, ബഹ്‌റൈൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ സമീർ അബ്ദുല്ല നാസ് എന്നിവരെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക സുരക്ഷ, സുസ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനായി ബഹ്റൈെൻറ അന്താരാഷ്ട്ര സഖ്യകക്ഷികളുമായുള്ള സഹകരണം അഭിനന്ദനാർഹമാണ്.
ബഹ്‌റൈൻ പൗരന്മാരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും രാജ്യത്തിെൻറ വികസനം ശക്തിപ്പെടുത്തുന്നതിനുമായി എക്സിക്യൂട്ടിവ്, െലജിസ്ലേറ്റിവ് ശാഖകളുടെ പരസ്പര സഹകരണത്തിെൻറ പ്രാധാന്യവും ഏറെയാണ്. രാജ്യത്തിെൻറ സുരക്ഷ വർധിപ്പിക്കുന്നതിലും പുരോഗതിയും നേട്ടങ്ങളും സംരക്ഷിക്കുന്നതിനുമുള്ള സമർപ്പിത ശ്രമങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. ജനങ്ങളുടെ വികസനത്തിന് ഗവൺമെൻറ് ഏറ്റവും പ്രാധാന്യം നൽകുകയാണ്. രാജ്യം മുറുകെപ്പിടിക്കുന്ന സഹവർത്തിത്വത്തിെൻറയും ബഹുസ്വരതയുടെയും പ്രാധാന്യം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും കിരീടാവകാശി വിശദീകരിച്ചു. 2019 മൂന്നാം പാദത്തിലെ ബഹ്‌റൈൻ സാമ്പത്തിക ത്രൈമാസ റിപ്പോർട്ടിൽ കാണിച്ചിരിക്കുന്നതുപോലെ രാജ്യം കൈവരിച്ച നല്ല സാമ്പത്തിക ഫലങ്ങളെ അദ്ദേഹം പ്രശംസിച്ചു. 2018ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച സാമ്പത്തിക വളർച്ചയാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്നും സന്ദർശകരോട് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.