മനാമ: കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി അടച്ചിട്ട വാണിജ്യ സ്ഥാപനങ്ങൾ നവീക രിക്കുന്നതിെൻറ തിരക്കിലാണ് ഉടമകൾ. പല സ്ഥലങ്ങളിലും സ്ഥാപനങ്ങൾ പെയിൻറടിച്ചും മറ്റും നവീകരണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. കിട്ടിയ അവസരം പാഴാക്കണ്ട എന്നാണ് പലരുടെയും തീരുമാനം. അത്യാവശ്യമല്ലാത്ത വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടാനുള്ള തീരുമാനം കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് നടപ്പായത്.
ഏപ്രിൽ ഒമ്പതുവരെ അടച്ചിടൽ നീളും. വീണ്ടും തുറക്കുേമ്പാൾ പുതുമോടിയോടെ ഉപഭോക്താക്കെള സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് സ്ഥാപനങ്ങൾ. ഏപ്രിൽ ഒമ്പതുമുതൽ 23 വരെ സ്ഥാപനങ്ങൾ വീണ്ടും പ്രവർത്തിക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. റസ്റ്റാറൻറുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ടേക് എവേ, ഡെലിവറി എന്നിവ മാത്രമാണ് ഉള്ളത്. ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, കോൾഡ് സ്റ്റോറുകൾ, ഗ്രോസറി സ്റ്റോറുകൾ, മാംസം, മത്സ്യം, പച്ചക്കറി എന്നിവ വിൽക്കുന്ന കടകൾ ഉൾപ്പെടെ അവശ്യവസ്തുക്കളും സേവനങ്ങളും നൽകുന്ന സ്ഥാപനങ്ങൾക്ക് അടച്ചിടലിൽനിന്ന് ഇളവ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.