മനാമ: ‘ഫാഇല് ഖൈര്‍’സംരംഭ പട്ടികയിലുള്ള മുഴുവന്‍ ബഹ്റൈനി വനിതകളുടെയും ലോണ്‍ തിരിച്ചടക്കാൻ വനിതാ സുപ്രീം കൗണ്‍സില്‍ അധ്യക്ഷയും ഹമദ് രാജാവിെൻറ പത്നിയുമായ പ്രിന്‍സസ് സബീക്ക ബിന്ത് ഇബ്രാഹിം ആല് ഖലീഫ നിര്‍ദേശം നല്കി. ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയില്‍ പെട്ട വനിതകളുടെ വായ്പയായിരിക്കും ഇത്തരത്തില്‍ അടക്കുക. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്.
വനിതാ സുപ്രീം കൗണ്‍സില്‍ പ്രഖ്യാപിച്ച ‘ബഹ്റൈെൻറ സുരക്ഷക്കായി ഒന്നിക്കൂ’എന്ന പ്രത്യേക കാമ്പയിെൻറ ഭാഗമായാണ് ഇത്തരമൊരു തീരുമാനം. വിവിധ കേസുകളില്‍ പെട്ട് കോടതി പിഴ വിധിച്ച വനിതകള്‍ക്കും ലോണ്‍ അടക്കുന്നതില്‍ വീഴ്ച്ച വരുത്തിയ സ്ത്രീകള്‍ക്കുമാണ് ഇതിെൻറ പ്രയോജനം ലഭിക്കുക. പ്രത്യേക സാഹചര്യത്തില്‍ മാനുഷിക പരിഗണന മുന്നില്‍ വെച്ചു കൊണ്ടാണ് ഇത്തരമൊരു തീരുമാനം പ്രിന്‍സസ് സബീക്ക എടുത്തിട്ടുള്ളതെന്ന് വനിതാ സുപ്രീം കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഹാല അല്‍ അന്‍സാരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.