കോവിഡ് -19 മഹാമാരി സാരമായി ബാധിച്ച മേഖലയാണ് തൊഴിൽ രംഗം. മിക്കവാറും എല്ലാ രാജ്യങ്ങളിലും വ്യാപകമായ തൊഴിലില്ലായ്മ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോകമെമ്പാടുമുള്ള വ്യാപാര മേഖല ഏറെക്കുറെ നിശ്ചലമായി. അതേസമയം, വാടകയും ശമ്പളവും പോലുള്ള ചെലവുകൾ തുടരുകയും ചെയ്യുന്നു. മിക്ക സ്ഥാപനങ്ങൾക്കും ഇൗ ആഘാതം നേരിടുന്നതിനുള്ള ശേഷിയില്ല. ആരോഗ്യകരമായ പ്രവർത്തന മൂലധനം ഇല്ലാത്തതാണ് അവർക്ക് തിരിച്ചടിയായത്. ഇൗ സാഹചര്യത്തിൽ അതിജീവനം എന്നത് പല കമ്പനികൾക്കും കടുത്ത വെല്ലുവിളിയാണ്. ജീവനക്കാരുടെ മനസ്സിൽ ഒേട്ടറെ ചോദ്യങ്ങളാണുള്ളത്. ‘എെൻറ ഇപ്പോഴത്തെ ജോലിയിൽ എത്രനാൾ പിടിച്ചുനിൽക്കാൻ കഴിയും?’, ‘എെൻറ കമ്പനി നിലനിൽക്കുമോ?’, ‘എെൻറ കഴിവുകൾ ആവശ്യമില്ലെന്ന് പറയുമോ?’ ഇതൊക്കെയാണ് അവരെ അലട്ടുന്നത്. ജോലി നഷ്ടമായവർക്ക് നേരിടേണ്ടിവരുന്നത് കഠിനമായ സാഹചര്യങ്ങളെയാണ്.
കോവിഡിനുശേഷമുള്ള തൊഴിൽ മേഖല
തൊഴിൽ വിവിധ വിഭാഗങ്ങളായി തിരിക്കാം.
(2) തൊഴിലാളികൾ (2) ഓഫിസിൽ പോകുന്ന ശമ്പളക്കാരായ പ്രഫഷനൽ വിഭാഗം (3) സീനിയർ സി-സ്യൂട്ട് എക്സിക്യൂട്ടിവ് വിഭാഗം.
കോവിഡ് എന്ന് അവസാനിക്കുമെന്ന് ഒരു നിശ്ചയവുമില്ല. ആഴ്ചകളോ മാസങ്ങളോ ചിലപ്പോൾ വർഷങ്ങളോ അത് നീണ്ടേക്കാം. അതിനാൽ, ഓരോ വിഭാഗത്തെയും ഇൗ പ്രതിസന്ധി എങ്ങനെ ബാധിക്കുമെന്ന് നോക്കാം.
(1) തൊഴിലാളികൾ
ഏറ്റവുമധികം ആഘാതം നേരിടേണ്ടി വരുന്നത് സാധാരണ തൊഴിലാളികൾക്കാണ്. ലോകമെമ്പാടുമുള്ള ഉൽപാദന മേഖല നിശ്ചലമായപ്പോൾ സാധാരണ തൊഴിലാളികൾ വൻ പ്രതിസന്ധിയിലായി. നിർമാണ മേഖലയിലും അടിസ്ഥാന സൗകര്യ വികസന മേഖലയിലും ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന നിരവധി പേരാണുള്ളത്. ഇൗ മേഖലകൾ സ്തംഭിച്ചപ്പോൾ അവരുടെ വരുമാനം നിലച്ചു. ടാക്സി ഡ്രൈവർമാർ, ചെറുകിട റീട്ടെയിൽ ഷോപ്പുകളിലെ സെയിൽസ്മാന്മാർ, റോഡരികിലെ കച്ചവടക്കാർ, ഫ്രീലാൻസിങ് പ്ലംബർമാർ, ഇലക്ട്രീഷ്യന്മാർ, സ്വീപ്പർമാർ എന്നിവരും വരുമാന നഷ്ടം നേരിടുന്നവരാണ്. ഇവർ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി അതിജീവനം തന്നെയാണ്. വ്യാപാര മേഖല സാധാരണ നിലയിൽ എത്തുേമ്പാൾ മാത്രമേ ഈ വിഭാഗത്തിലുള്ള ആളുകൾക്ക് ഭാവിയിൽ തൊഴിൽ സാധ്യതകൾ ഉയരുകയുള്ളൂ.
വ്യാവസായിക നഗരങ്ങളിലെ തൊഴിൽ നഷ്ടത്തെത്തുടർന്ന് ദുരിതബാധിതരിൽ ഭൂരിഭാഗവും സ്വന്തം നാടുകളിലേക്ക് മടങ്ങി. അതിനാൽ, കമ്പനികളും വ്യാപാര സ്ഥാപനങ്ങളും തുറക്കുമ്പോൾ തുടക്കത്തിൽ കടുത്ത തൊഴിലാളി ക്ഷാമം നേരിടേണ്ടിവന്നേക്കാം. ചെറിയ കമ്പനികൾക്ക് തിരിച്ചുവരാൻ കൂടുതൽ സമയമെടുക്കും. അതിനാൽ തുടക്കത്തിൽ തൊഴിലാളികളെ കുറക്കാനും സാധ്യതയുണ്ട്. മുമ്പ് ജോലി ചെയ്തിരുന്ന മേഖലകളിൽ വീണ്ടും തൊഴിൽ കണ്ടെത്തുക പ്രയാസകരമാകാം. അതിനാൽ, കഴിവിനനുസരിച്ച് മറ്റ് തൊഴിൽ മേഖലകളിലെ സാധ്യതകൾ തേടുന്നതും നല്ലതാണ്.
(2) ഓഫിസിൽ പോകുന്ന ശമ്പളക്കാരായ പ്രഫഷനൽ വിഭാഗം
അടുത്ത നാലഞ്ച് മാസത്തേക്കെങ്കിലും വലിയ പരിക്കില്ലാതെ പിടിച്ചുനിൽക്കാൻ കഴിയുന്ന വിഭാഗമാണ് ശമ്പളക്കാരായ പ്രഫഷനൽ വിഭാഗം. അവർ ചെലവുകൾ കാര്യമായി നിയന്ത്രിക്കണമെന്ന് മാത്രം. വകതിരിവില്ലാതെ കടബാധ്യതകൾ ചുമലിലേറ്റിയവർക്ക് പ്രയാസം നേരിേട്ടക്കാം. എന്നാൽ, അത്യാവശ്യം നിക്ഷേപമൊക്കെ ഉള്ളവർക്ക് ഒരു പരിധി വരെ ഇൗ പ്രതിസന്ധി തരണം ചെയ്യാൻ കഴിയും. പ്രതിമാസ ഇ.എം.െഎ അടക്കുന്നവർ ചെലവുകളെക്കുറിച്ചും വരവിനെക്കുറിച്ചും ബോധവാന്മാരായിരിക്കണം. ജോലി നഷ്ടമായാൽ തിരിച്ചടവ് എങ്ങനെ നടത്തുമെന്നും ആലോചിക്കണം. വായ്പകൾ തിരിച്ചടക്കാൻ കൂടുതൽ സമയം കിട്ടിയാലും അലസരായി ഇരിക്കരുത്. പിന്നീടായാലും വായ്പ തിരിച്ചടക്കേണ്ടതുതന്നെയാണ്. ജോലി നഷ്ടമായാൽ പകരം മറ്റെവിടെയെങ്കിലും കണ്ടെത്താൻ ശ്രമിക്കണം. ഇതുവരെ ചെയ്ത സുഖകരമായ ജോലി തന്നെ വേണമെന്ന് വാശിപിടിക്കുന്നതിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അർഥമില്ല. അതിജീവനമാണ് പ്രധാനം. ആവശ്യത്തിലധികം ജീവനക്കാരുള്ള കമ്പനികൾ ആളെ കുറക്കാനായിരിക്കും നോക്കുക. ഇതേക്കുറിച്ചെല്ലാം മനസ്സിൽ കരുതിയിരിക്കണം.
(3) സീനിയർ സി-സ്യൂട്ട് എക്സിക്യൂട്ടിവ്
ഇൗ പ്രതിസന്ധികാലത്തും ഏറ്റവും സുരക്ഷിതരായ വിഭാഗമാണ് ഇവരെന്ന് പറയാം. ഉയർന്ന ശമ്പളമാണ് അവരെ രക്ഷിച്ചുനിർത്തുന്നത്. ഇൗ വിഭാഗത്തിലുള്ളവർ എടുക്കുന്ന തീരുമാനങ്ങളാണ് മറ്റ് രണ്ട് വിഭാഗങ്ങളിലുള്ളവരുടെ ജീവിതത്തെ ബാധിക്കുന്നത്. വന്നുചേരുന്ന പണത്തെക്കുറിച്ച് വേവലാതി ഇല്ലാത്തവരാണ് അവർ. അവരുെട ശമ്പളത്തിലും കുറവ് വരാനുള്ള സാധ്യതയുണ്ട്. അങ്ങനെ കുറക്കുന്ന തുക മറ്റ് വിഭാഗങ്ങളിലുള്ള ഒേട്ടറെപേർക്ക് ശമ്പളം കൊടുക്കാൻ സഹായിക്കും. സി സ്യൂട്ട് എക്സിക്യൂട്ടിവുകൾക്ക് ലഭിക്കുന്ന ഭാരിച്ച ആനുകൂല്യങ്ങളിലും കുറവുവരാൻ സാധ്യതയുണ്ട്. ചെലവുകുറച്ച് പിടിച്ചുനിൽക്കാനുള്ള കമ്പനികളുടെ ശ്രമത്തിെൻറ ഭാഗമായാണ് അങ്ങനെ സംഭവിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.