മനാമ: പക്ഷാഘാതത്തെത്തുടർന്ന് ശരീരത്തിെൻറ ഒരു ഭാഗം തളർന്ന മണിക്ണഠൻ ചോദിക്കുന്നു; നാട്ടിലെത്താൻ ആരെങ്കിലും സഹായിക്കുമോ? നിർമാണ തൊഴിലാളിയായ ഇദ്ദേഹം ഒരാഴ്ച മുമ്പാണ് ശരീരം തളർന്ന് കിടപ്പിലായത്. തിരുവനന്തപുരം പാറശ്ശാല പൊഴിയൂർ ഉച്ചക്കട സ്വദേശിയായ മണികണ്ഠൻ ഇപ്പോൾ സൽമാനിയ ആശുപത്രിയിൽ ചികിത്സയിലാണ്. ശരീരം തളർന്നതിനുപുറമേ, സംസാര ശേഷിയും നഷ്ടപ്പെട്ട ഇദ്ദേഹത്തിന് ഫിസിയോ തെറപ്പിയിലൂടെ മാറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
ബഹ്റൈനിൽ താമസിച്ച് ഇതിന് കഴിയില്ല. അതിനാൽ, എങ്ങനെയെങ്കിലും നാട്ടിലെത്തി ചികിത്സ തുടരാനാണ് ഇദ്ദേഹത്തിെൻറ ആഗ്രഹം. എന്നാൽ, സാമ്പത്തിക പ്രയാസങ്ങൾ ഇദ്ദേഹത്തിനു മുന്നിൽ ചോദ്യ ചിഹ്നമായി നിൽക്കുകയാണ്. ശരീരത്തിെൻറ ഒരു ഭാഗം തളർന്നതിനാൽ വിമാന യാത്രക്ക് പ്രത്യേക സംവിധാനം വേണം. യാത്രക്കുള്ള പണവും നാട്ടിലെത്തിയാൽ ചികിത്സക്കുള്ള പണവും കണ്ടെത്തണം. ഇതിനെല്ലാം ആരെങ്കിലും സഹായത്തിനെത്തും എന്ന പ്രതീക്ഷയിലാണ് മണികണ്ഠൻ ആശുപത്രിയിൽ കഴിയുന്നത്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇപ്പോൾ ചികിത്സ നടത്തുന്നത്. 15 വർഷം മുമ്പാണ് ഇദ്ദേഹം ബഹ്റൈനിൽ എത്തിയത്. നാട്ടിൽ ഭാര്യയും കുട്ടിയും മാതാവും അടങ്ങുന്നതാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.