മനാമ: സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി നല്കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുകയും ഉയര്‍ന്ന ഗുണനിലവാരം പുലര്‍ത്തുകയും ചെയ്യേണ്ടതുണ്ടെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ വ്യക്തമാക്കി. സിവില്‍ സര്‍വിസ് സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്കാന് സര്‍ക്കാര്‍ അതോറിറ്റികള്‍ ബാധ്യസ്ഥമാണ്. ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തിെൻറയും ജനങ്ങളുടെയും താല്പര്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകേണ്ടത്.
രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ നേതൃത്വത്തില്‍ രാജ്യത്തിെൻറ എല്ലാ മേഖലകളിലും വളര്‍ച്ചയും പുരോഗതിയും നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ അതോറിറ്റികളുടെ പുനഃസംവിധാനത്തിന് സിവില്‍ സര്‍വിസ് ബ്യൂറോ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കഴിവും പ്രാപ്തിയുമുള്ള തദ്ദേശീയ തൊഴിലന്വേഷകര്‍ക്കു മുന്നില്‍ അവസരങ്ങള്‍ തുറന്നിടുന്നതിനും സിവില്‍ സര്‍വിസ് ബ്യൂറോ ശ്രമിക്കുന്നുണ്ട്. 57 സര്‍ക്കാര്‍ അതോറിറ്റികളില്‍ 51 എണ്ണവും പുനഃസംഘടിപ്പിക്കാൻ ഇതിനകം ബ്യൂറോക്ക് സാധിച്ചിട്ടുണ്ട്. കോവിഡ് 19 ഉയര്‍ത്തിയ പ്രതിസന്ധികള്‍ അവസരങ്ങളാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.