മനാമ: ഒരു കോവിഡ് രോഗിയുമായി 91 പേർ സമ്പർക്കം പുലർത്തിയതായി കണ്ടെത്തി. സാമൂഹിക അകലം ഉൾപ്പെടെ മുൻകരുതലുകൾ പാലിക്കേണ്ടതിെൻറ ആവശ്യം ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇവരിൽ 44 പേരും രോഗിയുടെ കുടുംബാംഗങ്ങളാണ്. 24 പേർ സഹപ്രവർത്തകരും 23 പേർ വിവിധ സ്ഥലങ്ങളിൽവെച്ച് സമ്പർക്കം പുലർത്തിയവരുമാണ്. സമ്പർക്കത്തിലുള്ളവരിൽ 33 പേർക്ക് രോഗം സ്ഥിരീകരിച്ചു. 58 പേർക്ക് പരിശോധനയിൽ നെഗറ്റീവാണെന്ന് കണ്ടെത്തി. ഇവർ ഇപ്പോൾ വീട്ടുനിരീക്ഷണത്തിലാണ്.
കോവിഡ് വ്യാപനം തടയുന്നതിന് മുൻകരുതൽ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. കുടുംബങ്ങളിലെയും സമൂഹത്തിലെയും മുൻകരുതൽ പാലിക്കാതെയുള്ള കൂടിച്ചേരലുകൾ, അനാവശ്യ കാര്യങ്ങൾക്കുപോലും വീടിന് പുറത്തുപോകൽ, ആരോഗ്യ മുൻകരുതലുകൾ പാലിക്കുന്നതിലെ അനാസ്ഥ തുടങ്ങിയവതാണ് കേസുകൾ കൂടാൻ കാരണം. അടുത്തിടെ നടത്തിയ കോവിഡ് ടെസ്റ്റുകളിൽ സമ്പർക്കത്തിലൂടെ രോഗം പകർന്ന കേസുകൾ വർധിക്കുന്നതായി കണ്ടെത്തിയിരുന്നു.
കുടുംബ കൂട്ടായ്മകൾ ഒരു വീട്ടിൽ താമസിക്കുന്നവരെ മാത്രം പെങ്കടുപ്പിച്ചായിരിക്കണമെന്ന് മന്ത്രാലയം ഒാർമിപ്പിച്ചു. അനിവാര്യമായ കാരണമില്ലെങ്കിൽ വീടിന് പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. പുറത്തിറങ്ങുേമ്പാൾ നിർബന്ധമായും മാസ്ക് ധരിക്കണം. ഒരു വീട്ടിൽ തന്നെ താമസിക്കുന്ന പ്രായമുള്ളവരെയും മറ്റ് അസുഖങ്ങളുള്ളവരെയും സമീപിക്കുേമ്പാൾ മാസക് ധരിച്ചിരിക്കണം. അതേസമയം, വാഹനം ഒാടിക്കുേമ്പാഴും ഒാട്ടം, നീന്തൽ, സൈക്ലിങ് തുടങ്ങി കായികാധ്വാനം ആവശ്യമായ വ്യായാമങ്ങളിൽ ഏർപ്പെടുേമ്പാഴും മാസ്ക് ധരിക്കേണ്ടതില്ല.
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കൂടെക്കൂടെ കഴുകുക, ആൽക്കഹോൾ േ ബസ്ഡ് സാനിറ്റൈസർ ഉപയോഗിച്ച് പ്രതലങ്ങൾ അണുവിമുക്തമാക്കുക, ചുമക്കുേമ്പാൾ വായ പൊത്തുക, ഉപയോഗിച്ച ടിഷ്യൂ പേപ്പറുകൾ സുരക്ഷിതമായി നിർമ്മാർജനം ചെയ്യുക, ചമയും പനിയും ഉള്ളവരിൽനിന്ന് അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധിക്കണം. കോവിഡ് ലക്ഷണങ്ങൾ കണ്ടാൽ 444 എന്ന നമ്പറിൽ വിളിച്ച് അവിടെനിന്ന് ലഭിക്കുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും മന്ത്രാലയം ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.