മനാമ: കോവിഡ്വ്യാപനം തടയുന്നതിന് ബലിപെരുന്നാൾ ദിനങ്ങളിൽ എല്ലാവരും മുൻകരുതൽ നിർദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രി ഫാഇൗഖ ബിൻത് സഇൗദ് അസ്സാലിഹ് ആഹ്വാനം ചെയ്തു. രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് മന്ത്രാലയം എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. വെള്ളിയാഴ്ച മുതലുള്ള ദിവസങ്ങളിലാണ് ബലിപെരുന്നാൾ ആഘോഷങ്ങൾ. ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കുന്നതും വലിയ സംഗമങ്ങൾ നടത്തുന്നതും ഇതിെൻറ ഭാഗമാണ്. എന്നാൽ, ഇൗ വർഷം ഇൗദ് രീതികളിൽ മാറ്റം വരുത്തണമെന്നാണ് അധികാരികൾ ആഹ്വാനം ചെയ്യുന്നത്.
സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും കോവിഡ് പ്രതിരോധത്തിനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കണം. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ ദേശീയ ദൗത്യ സംഘത്തിെൻറ പ്രവർത്തനങ്ങൾ വിജയകരമായി മുന്നോട്ട് പോവുകയാണ്. ഇൗ ശ്രമങ്ങൾ വിജയിക്കുന്നതിന് ഒാരോരുത്തരും ഉത്തരവാദിത്വത്തോടെ പെരുമാറണം. സ്വയം സംരക്ഷിക്കുന്നതിനൊപ്പം കുടുംബാംഗങ്ങളുടെയും സമൂഹത്തിെൻറയും ആരോഗ്യം സംരക്ഷിക്കുന്നതിനും മുൻകരുതൽ പാലിക്കാൻ എല്ലാവരും തയാറാകണം.
ബലിപെരുന്നാളിനോട് അനുബന്ധിച്ച് നടത്തുന്ന കുടുംബ സംഗമങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾ ഇത്തവണ ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു. ഇൗദുൽ ഫിത്ർ സമയത്ത് ആളുകൾ നിയന്ത്രണങ്ങൾ പാലിക്കാതെ പുറത്തിറങ്ങിയതിെൻറ ഫലമായി രാജ്യത്ത് രോഗികളുടെ എണ്ണം കൂടിയിരുന്നു.
ഇൗ സാഹചര്യത്തിലാണ് ബലി പെരുന്നാൾ ദിനങ്ങളിൽ ജാഗ്രത പാലിക്കാൻ മന്ത്രി നിർദേശം നൽകിയത്. സുഹൃദ് സന്ദർശനങ്ങളും ഒത്തുചേരലുകളും ബഹ്റൈൻ പാരമ്പര്യത്തിെൻറ ഭാഗമാണ്. എന്നാൽ, അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ നടപടികളാണ് വേണ്ടത്. മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, അണുനശീകരണം നടത്തൽ തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.