മനാമ: കോവിഡ് പ്രതിരോധ നടപടികളില്‍ ബഹ്റൈന്‍ മുന്‍നിരയിലാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ബഹ്റൈന്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടര്‍ ഡോ. ടെഡ്രോസ് അഥാനോം ഗെബ്രിയേസസാണ് കഴിഞ്ഞദിവസം ബഹ്റൈെൻറ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിൽ വിവിധ രാഷ്ട്രങ്ങളുടെ സഹകരണം ശ്രദ്ധേയമാണ്. ഇതില്‍ മുന്‍നിരയിലാണ് ബഹ്റൈെൻറ സ്ഥാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും കോവിഡ് പ്രതിസന്ധി നേരിടുന്നതിനും ബഹ്റൈന്‍ നടപ്പാക്കിയ ക്രമീകരണങ്ങള്‍ക്കും പഴുതടച്ച സുരക്ഷാ നടപടികള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിന് ലോകാരോഗ്യ സംഘടന സംഘടിപ്പിച്ച വിവിധ ഓണ്‍ലൈന്‍ യോഗങ്ങളില്‍ ബഹ്റൈന്‍ സാന്നിധ്യം അര്‍ഥപൂര്‍ണമായിരുന്നു.
വിവിധ ഘട്ടങ്ങളിലെടുത്തിട്ടുള്ള തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനും ബഹ്റൈന്‍ സാധിച്ചതായി അദ്ദേഹം വിലയിരുത്തി. സുരക്ഷാ മുന്‍കരുതലുകള്‍, ആരോഗ്യ പരിചരണം, ചികിത്സ, ബോധവത്കരണം എന്നിവ നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് ബഹ്റൈെൻറ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. കോവിഡ് വ്യാപനത്തിെൻറ തോത് പെട്ടെന്ന് കുറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം തുടരുകയാണെങ്കില്‍ പ്രതീക്ഷയുണര്‍ത്തുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകീകരണത്തിന് പ്രത്യേക സംവിധാനമൊരുക്കാനും ബഹ്റൈന്‍ സാധിച്ചു. ലോകാരോഗ്യ സംഘടനക്ക് നല്കിക്കൊണ്ടിരിക്കുന്ന ബഹ്റൈെൻറ പിന്തുണക്കും അദ്ദേഹം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.