മനാമ: കോവിഡ് പ്രതിരോധത്തിന് നിർദേശിച്ചിട്ടുള്ള മുൻകരുതലുകൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആഹ്വാനം ചെയ്തു.
വീട്ടിലുള്ളവരെയോ അടുത്ത വൃത്തങ്ങളിലുള്ളവരെയോ മാത്രം പെങ്കടുപ്പിച്ചുകൊണ്ടുള്ളതായിരിക്കണം ഒത്തുചേരലുകൾ. അടച്ചിട്ട സ്ഥലങ്ങൾക്ക് പകരം തുറസ്സായ സ്ഥലങ്ങളിൽ വേണം ഇത്തരം പരിപാടികൾ നടത്താൻ.
കൊറോണ വൈറസിെൻറ പുതിയ വകഭേദം വിവിധ രാജ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് മുൻകരുതലുകൾ ഒാർമിപ്പിച്ച് അദ്ദേഹം രംഗത്തെത്തിയത്.
കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് സ്ഥിതിഗതികൾ വിലയിരുത്തി വരുകയാണ്.
നാഷനൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് പുറപ്പെടുവിച്ചിട്ടുള്ള മുൻകരുതൽ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വൈറസ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സമൂഹത്തിന് അത് ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനാൽ, അലംഭാവം വെടിഞ്ഞ് എല്ലാവരും ജാഗ്രത പുലർത്തണം. ആരോഗ്യ പ്രവർത്തകർക്ക് ലക്ഷ്യം കൈവരിക്കാനും സമൂഹത്തെ സംരക്ഷിക്കാനും ഇത് അനിവാര്യമാണ്.
കോവിഡിനെ അതിജീവിക്കുന്നതിനുള്ള രാജ്യത്തിെൻറ പോരാട്ടം വിജയത്തിലെത്തണമെങ്കിൽ ജനങ്ങളുടെ തുടർച്ചയായ സാമൂഹിക അവബോധവും ദേശീയ ഉത്തരവാദിത്തവും അനിവാര്യമാണ്.
എല്ലാവരുടെയും പിന്തുണയോടെ, ലക്ഷ്യം നേടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിെൻറ ആരോഗ്യം സംരക്ഷിക്കുന്നതിന് ആരോഗ്യ പ്രവർത്തകരുടെ പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.