മനാമ: തദ്ദേശീയരായ 80 ഡോക്ടര്‍മാര്‍ക്ക് മികച്ച പരിശീലനം നല്കി തൊഴില്‍ നല്കാന് സഹ കരണക്കരാറില് ഒപ്പുവെച്ചു. ‘തംകീന്‍’ തൊഴില്‍ ഫണ്ട്, ഗള്‍ഫ് മെഡിക്കല്‍ കോളജ് എന്നിവയുമായി സഹകരിച്ചായിരിക്കും പരിശീലനം. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യകാര്യ സുപ്രീം കൗണ്‍സില്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സുപ്രീം കൗണ്‍സില്‍ ചെയര്മാന് ലഫ്. ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ, ആരോഗ്യമന്ത്രി ഫാഇഖ ബിന്ത് സഈദ് അസ്സാലിഹ് എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.
തംകീനെ പ്രതിനിധാനംചെയ്ത് ചീഫ് എക്സിക്യൂട്ടിവ് ഡോ. ഇബ്രാഹിം ജനാഹി, ഗള്‍ഫ് മെഡിക്കല്‍ കോളജിനെ പ്രതിനിധാനംചെയ്ത് പ്രസിഡൻറ് ഡോ. ഖാലിദ് ബിന്‍ അബ്ദുറഹ്മാന് അല്‍ ഊഹ്ലി എന്നിവരും പങ്കെടുത്തു. തദ്ദേശീയരായ 80 ഡോക്ടര്‍മാര്‍ക്ക് ക്ലിനിക്കൽ മാസ്റ്റേഴ്സ് സര്‍ട്ടിഫിക്കറ്റ്, ഫാമിലി മെഡിക്കല്‍ മേഖലയിലെ ക്ലിനിക്കല്‍ ഡിേപ്ലാമ സര്‍ട്ടിഫിക്കറ്റ് എന്നിവ നേടുന്നതിന് അവസരമൊരുക്കും. തദ്ദേശീയ തൊഴില്‍ശക്തി ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തുകവഴി രാജ്യത്തിന് ഏറെ നേട്ടമുണ്ടാകുമെന്ന് കരാറില്‍ ഒപ്പുവെച്ചശേഷം ആരോഗ്യ കാര്യ സുപ്രീം കൗണ്‍സില്‍ സെക്രട്ടറി ഇബ്രാഹിം അലി അന്നവാഖിദ വ്യക്തമാക്കി. ബഹ്റൈന്‍ ആരോഗ്യ പദ്ധതി (2016--2025) യില്‍ തദ്ദേശീയ തൊഴില്‍ശക്തിയുടെ വളര്‍ച്ചക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.