മനാമ: കാലാവധി പൂർത്തിയാക്കി ന്യൂഡൽഹിയിലേക്ക് തിരിക്കുന്ന ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവക്ക് പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെ സഹകരണത്തോടെ യാത്രയയപ്പ് നൽകി. സ്വിസ് ബെൽ ഹോട്ടലിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു. ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിന് അംബാസഡർ മികച്ച പ്രാധാന്യം നൽകിയിട്ടുണ്ട്. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്താനും അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് പറഞ്ഞു.
പി.എൽ.സി പാനൽ അഭിഭാഷകൻ അഡ്വ. താരിഖ് അൽ ഓൺ, എം.ഡബ്ല്യു.പി.എസ് സെക്രട്ടറി ജനറൽ അഡ്വ. മാധവൻ കല്ലത്ത്, ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, വേൾഡ് എൻ.ആർ.ഐ കൗൺസിൽ ഡയറക്ടർ അരുൺ ഗോവിന്ദ്, അണ്ണൈ തമിഴ് മൺറം പ്രസിഡന്റ് പളനിസ്വാമി, കന്നട സംഘത്തിന്റെ പ്രസിഡന്റ് പ്രദീപ് ഷെട്ടി, സാമന്ത പരിവാർ പ്രസിഡന്റ് മിലൻ ബ്രിജ് കിഷോർ, തെലുങ്ക് കലാസമിതി ജനറൽ സെക്രട്ടറി വംശി, ഐമാക് ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഡി.ടി ചെയർമാൻ ഉണ്ണികൃഷ്ണൻ, മിഡിൽടൺ (ബഹ്റൈൻ ദിസ് മന്ത്) എന്നിവർ സംസാരിച്ചു. ബഹ്റൈൻ സർക്കാറിൽനിന്നും കമ്മ്യൂണിറ്റി അംഗങ്ങളിൽനിന്നും ലഭിച്ച ഊഷ്മളമായ യാത്രയയപ്പിനും പിന്തുണക്കും അംബാസഡർ നന്ദി രേഖപ്പെടുത്തി. പി.എൽ.സി കൺട്രി കോഓഡിനേറ്റർ അമൽ ദേവ്, ട്രഷറർ ടോജി, പ്രവാസി ലീഗൽ സെൽ ഗവേണിങ് കൗൺസിൽ അംഗങ്ങളായ വിനോദ് നാരായണൻ, ജയ് ഷാ, സെന്തിൽ, ശ്രീജ, സ്പന്ദന എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. പി.എൽ.സി ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി സുഷമ ഗുപ്ത നന്ദി പറഞ്ഞു. രമൺ പ്രീത് ആയിരുന്നു പരിപാടിയുടെ അവതാരക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.