നഴ്സറി വിദ്യാർഥിയെ മർദിച്ച പ്രവാസി യുവതിക്ക് മൂന്നു വർഷം ജയിൽശിക്ഷ

മനാമ: പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടിയെ മർദിച്ച കേസിൽ പ്രവാസി യുവതിക്ക് മൂന്നു വർഷം തടവുശിക്ഷ. നഴ്‌സറി ജീവനക്കാരി കുട്ടിയുടെ മുഖത്തടിക്കുന്ന വിഡിയോ മറ്റൊരു ജീവനക്കാരൻ പകർത്തിയത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം വലിയതോതിൽ ജനരോഷത്തിനിടയാക്കുകയും ചെയ്തു. ഇതേത്തുടർന്ന് അന്വേഷണം ആരംഭിച്ച പബ്ലിക് പ്രോസിക്യൂഷൻ മർദനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പരിശോധിക്കുകയും ചോദ്യം ചെയ്യുന്നതിനായി ജീവനക്കാരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തു.

പെർമിറ്റില്ലാതെ ജോലി ചെയ്തിരുന്ന രണ്ടു ജീവനക്കാർക്കും 100 ദീനാർ വീതം പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധിക്കുശേഷം നാടുകടത്താനും ഉത്തരവുണ്ട്.

Tags:    
News Summary - Expatriate woman who beat nursery student sentenced to three years in jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.