കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി
പ്രവർത്തനോദ്ഘാടനം
മനാമ: വൈവിധ്യങ്ങളെ വൈരുധ്യങ്ങളാക്കി മാറ്റാൻ ശ്രമിക്കാതെ വൈവിധ്യങ്ങളെ യോജിപ്പിച്ചു കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നു പ്രമുഖ വാഗ്മിയും മതപണ്ഡിതനുമായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു.
മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ 2024-25 പ്രവർത്തനോദ്ഘാടനത്തിൽ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്ങൽ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന ട്രഷറർ റസാഖ് മൂഴിക്കൽ ആശംസ നേർന്നു. മുസ്തഫ കെ.പി, കുട്ടൂസ മുണ്ടേരി, എസ്.വി ജലീൽ, ഫൈസൽ കോട്ടപ്പള്ളി, അഷ്റഫ് അഴിയൂർ എന്നിവർ സന്നിഹിതരായിരുന്നു. വരുന്ന രണ്ടു വർഷകാലത്തെ പതിനാല് കർമ പദ്ധതികൾ ജില്ല ഓർഗനൈസിങ് സെക്രട്ടറി നസീം പേരാമ്പ്ര അവതരിപ്പിച്ചു. ഷാജഹാൻ പരപ്പൻപൊയിൽ വിശിഷ്ടാതിഥി ഓണമ്പിള്ളി മുഹമ്മദ് ഫൈസിയെ സ്വീകരിച്ചു. ജില്ല കമ്മിറ്റി പതിനഞ്ചു വർഷമായി തുടർന്നുവരുന്ന ഏറ്റവും വലിയ പദ്ധതിയായ പ്രവാസി/വിധവ പെൻഷൻ ഫണ്ടിലേക്കുള്ള കവർ വിതരണം കുരുട്ടി മൊയ്ദു ഹാജിക്ക് നൽകി കൊണ്ട് ഓണമ്പള്ളി ഫൈസി നിർവഹിച്ചു.
ബഹ്റൈനിലെ ഫോട്ടോഗ്രാഫർ ശിഹാബ് പ്ലസിനെ ഓണമ്പള്ളി ഫൈസി മെമന്റോ നൽകി ആദരിച്ചു. ജില്ല ഭാരവാഹികളായ റസാഖ് കുറ്റ്യാടി, അഷ്റഫ് തോടന്നൂർ, സാഹിർ ഉള്ളിയേരി, ഷാഫി വേളം, മൊയ്തീൻ പേരാമ്പ്ര, മുനീർ ഒഞ്ചിയം, സിനാൻ കൊടുവള്ളി, അബ്ദുറഹ്മാൻ തുമ്പോളി, അബ്ദുൽ റഷീദ് എന്നിവർ നേതൃത്വം നൽകി. ജില്ല ജനറൽ സെക്രട്ടറി ഇസ്ഹാഖ് വില്യാപ്പള്ളി സ്വാഗതവും ട്രഷറർ സുബൈർ നാദാപുരം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.