പ്രവാസി സംഘടനകളെ പ്രോത്സാഹിപ്പിച്ച ഗൾഫ് മാധ്യമം - നജീബ് കടലായി

പ്രവാസ ഭൂമിയിൽ ഗൾഫ് മാധ്യമം 25 വർഷം പൂർത്തിയാക്കുന്നുവെന്നത് അഭിമാനകരമാണ്. ഗൾഫ് മാധ്യമത്തിന്റെ പവിഴദ്വീപിലെ വളർച്ച പെട്ടെന്നായിരുന്നു. തുടക്കമിട്ട നാൾ മുതൽ പ്രവാസികളുടെ മുഖപത്രമെന്ന നിലയിൽ അഭിമാനാർഹമായ സ്ഥാനം കൈവരിക്കാൻ ഗൾഫ് മാധ്യമത്തിനായി. ഈ പത്രത്തിന്റെ വളർച്ച, പ്രവാസി സംഘടനകൾക്കു വളരെയേറെ സഹായകമായി. അത്ര മാത്രമാണ് പ്രവാസി സംഘടനകളെ ഈ പത്രം സഹായിച്ചിട്ടുള്ളത്. അവരുടെ ചെറുതും വലുതുമായ പ്രവർത്തനങ്ങൾക്ക് ഗൾഫ് മാധ്യമത്തിന്റെ താളുകളിലെന്നും ഇടമുണ്ടായിരുന്നു. ആ തണലിലാണ് ഈ സംഘടനകളെല്ലാം അഭിവൃദ്ധിപ്പെട്ടതെന്നും പറഞ്ഞാൽ അതിശയോക്തിയില്ല.

പ്രവാസികളുടെ വിഷയങ്ങളും പ്രശ്നങ്ങളും പരിഹരിക്കുക, അവർക്ക് താങ്ങും തണലുമായി നിൽക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പ്രവാസി സംഘടനകൾ രൂപമെടുത്തത്. ഇത്തരത്തിലുള്ള നിരവധിയായ സംഘടനകളും കൂട്ടായ്മകളും ചിട്ടയോടെ പ്രവർത്തിക്കുന്നുവെന്നത് ബഹ്റൈന്റെ പ്രത്യേകതയാണ്. ഈ സംഘടനാപ്രവർത്തനം പ്രവാസികൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല.


നജീബ് കടലായി (എം.ഡി, സുബി ഹോംസ്)

നാട്ടിൽനിന്ന് വേറിട്ട് ജീവിക്കേണ്ടിവരുന്ന പ്രവാസികളുടെ മാനസിക സംഘർഷങ്ങൾ ഒരു പരിധിവരെ കുറക്കുന്നത് ഈ സംഘടനാപ്രവർത്തനവും സാഹിത്യ, സാംസ്കാരിക പ്രവർത്തനവുമാണ്. സംഘടനകളുടെ പ്രവർത്തനം ജനമറിഞ്ഞത് ഗൾഫ്മാധ്യമത്തിന്റെ താളുകളിലൂടെയായിരുന്നു.

കലാകാരന്മാരെയും എഴുത്തുകാരെയും ഗൾഫ് മാധ്യമമെന്നും പ്രോത്സാഹിപ്പിച്ചു. അവർക്കായി പ്രത്യേക പംക്തി തന്നെ തുടങ്ങുകയുണ്ടായി. സാംസ്കാരികപരവും ജീവകാരുണ്യപരവും കലാപരവുമായ എല്ലാ പ്രവർത്തനങ്ങൾക്കും അർഹമായ അംഗീകാരം നൽകി ഈ പത്രം കൂടെനിന്നു. ഇപ്പോഴും കൂടെ നിൽക്കുന്നു. കാൽനൂറ്റാണ്ടിന്റെ ശോഭയുമായി നിൽക്കുന്ന ഗൾഫ് മാധ്യമത്തിന് ഹൃദയപക്ഷത്തുനിന്നുള്ള ആശംസകൾ നേരുന്നു.

Tags:    
News Summary - Gulf madhayamam encouraged expatriate organizations - Najib Katalai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.