മനാമ: മനുഷ്യാവകാശ അവബോധം ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് എല്‍.എം.ആര്‍.എ ചീഫ് എക്‌സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍അബ്‌സി വ്യക്തമാക്കി. നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് ഡോ. ഖലീഫ അല്‍ഫാദിലിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ രാജ്യങ്ങളില്‍ നിന്ന് ബഹ്‌റൈനിൽ തൊഴില്‍ തേടിയെത്തിയവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മനുഷ്യക്കടത്ത് തടയുന്നതിനും എല്‍.എം.ആര്‍.എ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. മനുഷ്യക്കടത്ത് തടയുന്നതിെൻറ ഭാഗമായി ഇരകള്‍ക്കായി പ്രത്യേക ഷെല്‍ട്ടര്‍ ഏര്‍പ്പെടുത്താന്‍ സാധിച്ചത് വലിയ നേട്ടമാണ്. മനുഷ്യാവകാശ സംരക്ഷണ മേഖലയില്‍ ഫൗണ്ടേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.
മനുഷ്യക്കടത്ത് തടയുന്നതിന് ശക്തമായ നിയമമാണ് രാജ്യത്തുള്ളത്. മേഖലയില്‍ തന്നെ ആദ്യമായി മനുഷ്യക്കടത്തിെൻറ ഇരകള്‍ക്ക് ഷെല്‍ട്ടര്‍ ഏര്‍പ്പെടുത്തിയ രാജ്യമെന്ന ഖ്യാതി ബഹ്‌റൈനുണ്ട്. വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ശക്തമായ നിയമമാണുള്ളത്. മനുഷ്യാവകാശ സംരക്ഷണത്തിനായി എല്‍.എം.ആര്‍.എ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് ഡോ. ഖലീഫ അല്‍ഫാദില്‍ വ്യക്തമാക്കി. നിയമം ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ വിദേശ തൊഴിലാളികള്‍ക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവിധ നടപടികൾ സ്വീകരിച്ചുവരുന്നതായി ഉസാമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.