കെ.എം.സി.സി മലപ്പുറം - ഷിഫ അൽ ജസീറ ഈദ് കപ്പ് 2024 ജേതാക്കളായ കോട്ടക്കൽ എഫ്.സി ടീം

കെ.എം.സി.സി മലപ്പുറം-ഷിഫ അൽ ജസീറ ഈദ് കപ്പ് 2024 കോട്ടക്കൽ എഫ്.സി ജേതാക്കൾ

മനാമ: കെ.എം.സി.സി ബഹ്‌റൈൻ മലപ്പുറം ജില്ല സ്പോർട്സ് വിങ് സംഘടിപ്പിച്ച ഷിഫ അൽജസീറ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്റർ ഈദ് കപ്പ് 2024ൽ കോട്ടക്കൽ എഫ്.സി ജേതാക്കളായി. ഹൂറ ഗോസി ഗ്രൗണ്ടിൽ നടന്ന ഫുട്ബാൾ ടൂർണമെന്റ് കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. സ്പോർട്സ് വിങ് ചെയർമാൻ ഉമ്മർ കൂട്ടിലങ്ങാടി സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്റ്‌ ഇഖ്ബാൽ താനൂർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഷിഫ അൽജസീറ എച്ച്‌.ആർ മാനേജർ ഷറഫാദ്, മാർക്കറ്റിങ് എക്സിക്യൂട്ടിവ് ലാൽ, കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ്‌ എ.പി. ഫൈസൽ, സംസ്ഥാന ഭാരവാഹികളായ മുസ്തഫ കെ.പി, ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, സലീം തളങ്കര, ശരീഫ് വില്യാപ്പള്ളി, റഫീഖ് തോട്ടക്കര, നിസാർ ഉസ്മാൻ, മറ്റു ജില്ല, ഏരിയ ഭാരവാഹികൾ, കെ.എം.സി.സി സ്പോർട്സ് വിങ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. എട്ട് ടീമുകൾ പങ്കെടുത്തു. ടൂർണമെന്റിൽ കോട്ടക്കൽ എഫ്.സി ജേതാക്കളായി. വിന്നേഴ്‌സിനുള്ള ട്രോഫി ജില്ല പ്രസിഡന്റ് ഇക്ബാൽ താനൂരും റണ്ണേഴ്‌സായ വണ്ടൂർ എഫ്‌.സിക്കുള്ള ട്രോഫി ജില്ല സ്പോർട്സ് വിങ് കൺവീനർ നൗഷാദ് മുനീറും നൽകി.

ടൂർണമെന്റിനോടനുബന്ധിച്ച് കെ.എം.സി.സി മലപ്പുറം ജില്ല വനിത വിങ് നടത്തിയ സ്നാക്സ് മത്സരത്തിൽ ഷഫ്‌ല ഇല്യാസ്, ഷിജിനി ജഷീർ, സഫ മഹ്‌റൂഫ് എന്നിവർ 1, 2, 3 സ്ഥാനങ്ങൾക്കർഹരായി. വിധി നിർണയിച്ച ഷെഫ് മുഹമ്മദ് ഹിയാസിനുള്ള ഉപഹാരം ജില്ല ജനറൽ സെക്രട്ടറി അലി അക്ബർ കൈമാറി. ഭക്ഷണ പ്രേമികൾക്കായി നാടൻ തട്ടുകടയും ഒരുക്കി.

Tags:    
News Summary - KMCC Malappuram-Shifa Al Jazeera Eid Cup 2024 Kottakal FC Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.