മഹ്മൂദ് ഹാജി
മനാമ: മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസത്തിനുശേഷം നാടിെൻറ തണലിലേക്ക് തിരിച്ചുപോകുേമ്പാൾ ഇ.പി. മഹ്മൂദ് ഹാജിക്ക് ഒാർക്കാനേറെ. ബഹ്റൈെൻറ വികസനത്തിനൊപ്പം സഞ്ചരിച്ച്, ഇൗ നാടിെൻറ തുടിപ്പുകൾ അറിഞ്ഞാണ് അദ്ദേഹം പ്രവാസത്തിന് വിട നൽകുന്നത്.
1985ലാണ് മഹ്മൂദ് ഹാജി ബഹ്റൈനിൽ എത്തിയത്. അന്ന് ഇവിടെയുണ്ടായിരുന്ന ഭാര്യാപിതാവാണ് പ്രവാസജീവിതത്തിലേക്ക് കൈപിടിച്ചുനടത്തിയത്. ബഹ്റൈനിൽ എത്തി രണ്ടുമാസത്തിനകം നബീൽ അൽ സൈഫ് പബ്ലിക് അക്കൗണ്ടൻറ്സ് എന്ന സ്ഥാപനത്തിൽ ഒാഫിസ് അസിസ്റ്റൻറായി ജോലിയിൽ പ്രവേശിച്ചു. 35 വർഷവും അതേ സ്ഥാപനത്തിൽ ജോലിചെയ്താണ് അദ്ദേഹം ഇപ്പോൾ പ്രവാസം മതിയാക്കാനൊരുങ്ങുന്നത്.
സൗദി കോസ്വേ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കാനായതിെൻറ സന്തോഷമാണ് അദ്ദേഹത്തിെൻറയുള്ളിൽ. ബഹ്റൈനിൽ എത്തുന്ന സമയത്തെ അവസ്ഥയിൽനിന്ന് ഇൗ നാട് ഏറെ മുന്നോട്ട് പോയതായി അദ്ദേഹം പറയുന്നു.
ജോലികഴിഞ്ഞ് ലഭിക്കുന്ന സമയമത്രയും സാമൂഹിക പ്രവർത്തനത്തിനായി നീക്കിവെച്ച അദ്ദേഹം കെ.എം.സി.സിയുടെയും ബഹ്റൈൻ സമസ്ത ഉൾപ്പെടെയുള്ള സംഘടനകളുടെയും സജീവ പ്രവർത്തകനാണ്. 1986ൽ കെ.എം.സി.സിയിൽ അംഗമായ മഹ്മൂദ് ഹാജി സ്റ്റേറ്റ് കൗൺസിലർ, കോഴിക്കോട് ജില്ല സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.
കോഴിക്കോട് സി.എച്ച് സെൻറർ, വടകര തണൽ എന്നീ സംഘടനകളിലും സജീവമാണ് അദ്ദേഹം. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് മഹ്മൂദ് ഹാജിയുടെ കുടുംബം. മകൻ ബഹ്റൈനിൽ ജോലി ചെയ്യുകയാണ്. അടുത്തദിവസം തന്നെ മഹ്മൂദ് ഹാജി നാട്ടിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.