മനാമ: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി രണ്ടു ദിവസത്തെ ബഹ്റൈൻ സന്ദർശനം പൂർത്തിയാക്കി ഇന്നലെ അർധരാത്രിയോടെ നാട്ടിലേക്ക് മടങ്ങി. ഇന്നലെ മാത്രം മുപ്പതിലധികം പരിപാടികളിലാണ് അദ്ദേഹം സംബന്ധിച്ചത്. പ്രവാസ ഭൂമിയിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന മലയാളി സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ചകൾ നടത്തി.
ഒ.െഎ.സി.സി സംഘടിപ്പിച്ച ബഹ്‌റൈന്‍ ദേശീയ ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഒൗദ്യോഗികമായി ഇവിടെ എത്തിയതെങ്കിലും വിവിധ സാമൂഹിക, സാംസ്കാരിക കൂട്ടായ്മകളുടെ പരിപാടികളിൽ സംബന്ധിച്ചും അവരുടെ പരാതികളും സങ്കടങ്ങളും കേട്ടുമാണ് മടങ്ങിയത്.കാലത്ത് മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ തൊഴിലാളികളുമായി ആശയ വിനിമയം നടത്തിയ അദ്ദേഹം അവിടുത്തെ സാധാരണക്കാരായ പ്രവാസികള്‍ക്കൊപ്പം സമയം ചെലവഴിച്ചു.ഒ.െഎ.സി.സി നേതാക്കൾ അനുഗമിച്ചു. കേരളത്തിെൻറ തെക്കൻ ജില്ലകളിലും തമിഴ്നാട്ടിൽ നിന്നുമുള്ള പ്രവാസി മത്സ്യത്തൊഴിലാളികളെ ഉമ്മൻചാണ്ടി സന്ദർശിച്ചു.
ഒാഖി ദുരന്തത്തിെൻറ പശ്ചാത്തലത്തിലാണ് അദ്ദേഹം സിത്രയിലെത്തി തൊഴിലാളികളെ കണ്ടത്. ഇവരിൽ പലരുടെയും ബന്ധുക്കൾ ഒാഖിയുടെ ദുരന്തം പേറുന്നവരാണ്. നാട്ടിൽ ഒാഖിെയ തുടർന്ന് കാണാതായവരുടെ പട്ടിക തൊഴിലാളികൾ ഉമ്മൻചാണ്ടിക്ക് കൈമാറി. തമിഴ്നാട് ഒ.െഎ.സി.സി ജന.സെക്രട്ടറി മാർത്താണ്ഡം തുറ ഫ്രാൻസിസ് സേവ്യർ, കൊളച്ചൽ സോറിസ് ആൻറണി, നീരോടി കിമി നിക്കോളാസ്, മൈക്കിൾ ഡേവിസ്, ഒ.െഎ.സി.സി തിരുവനന്തപുരം ജില്ല പ്രസിഡൻറ് പൊഴിയൂർ ഷാജി എന്നിവർ തൊഴിലാളികൾക്കൊപ്പമുണ്ടായിരുന്നു.
മത്സ്യത്തൊഴിലാളികളുെട പ്രശ്നത്തിന് പരിഹാരം കാണാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. തുടര്‍ന്നു സെൻറ് പീറ്റേഴ്‌സ് ചര്‍ച്ച്, ഫ്രൻറ്സ് സോഷ്യൽ അസോസിയേഷന്‍, സെൻറ് മേരീസ് ചര്‍ച്ച്, സി.എസ്.ഐ ചര്‍ച്ച്, മാര്‍ത്തോമ ചര്‍ച്ച് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ഉച്ചകഴിഞ്ഞ് പുതുപ്പള്ളി അസോസിയേഷന്‍, എസ്.എൻ.സി.എസ്, ഒ.െഎ.സി.സി കോട്ടയം കമ്മിറ്റിയുടെ പരിപാടി, ഹ്രസ്വ ചലച്ചിത്രമേള, സെൻറ് പോള്‍സ് ചര്‍ച്ച്, ഒ.െഎ.സി.സി ഓഫിസ്, കെ.സി. എ ഹാൾ ഉദ്ഘാടനം, രിസാല സ്റ്റഡി സർക്കിൾ സാഹിത്യോത്സവ് വേദി എന്നിവിടങ്ങളിലും, ഇന്ത്യൻ സ്കൂളിൽ കെ.എം.സി. സി നേതൃത്വത്തിൽ നടന്ന ദേശീയ ദിനാഘോഷ ചടങ്ങിലും അദ്ദേഹം എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.