മനാമ: ബഹ്റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് ‘ഒരുമ 2023’ ഈ മാസം 27ന് ഇന്ത്യൻ ക്ലബിൽ നടക്കും.
മുഖ്യാതിഥിയായി പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷനൽ ട്രസ്റ്റ് സ്ഥാപകൻ ഡോ. പുനലൂർ സോമരാജൻ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പരിപാടിയുടെ ഭാഗമായി പിന്നണി ഗായകരും സീ ടി.വി സരിഗമ ജേതാക്കളുമായ ലിബിൻ സ്കറിയയും ശ്വേത അശോകും അവതരിപ്പിക്കുന്ന മ്യൂസിക് ഫെസ്റ്റും നടക്കും.
പ്രശസ്ത കലാകാരൻമാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
ഒരുമ 2023 പ്രോഗ്രാമിനുവേണ്ടി ബോബി പുളിമൂട്ടിൽ കൺവീനറും ഫിന്നി എബ്രഹാം, അനിൽ കുമാർ, ഷീലു സ്കറിയ എന്നിവർ കോഓഡിനേറ്റർമാരും രാജു കല്ലുംപുറം ഉപദേശക സമിതി കൺവീനറുമായി സമിതി പ്രവർത്തിക്കും.
അസോസിയേഷൻ പ്രസിഡന്റ് വി. വിഷ്ണു, ട്രഷറര്‍ വർഗീസ് മോടിയിൽ, രക്ഷാധികാരികളായ മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ്, റോബിൻ ജോർജ്, ബിനു കോന്നി, വിനോജ് മത്തായി, സുനു കുരുവിള, ലിജോ ബാബു, വിനു കെ.എസ്, അജിത്, അജി ടി. മാത്യു, ബിജോ തോമസ്, അരുൺ കുമാർ, ബിജിൻ ശ്രീകുമാർ, ലേഡീസ് വിങ് സെക്രട്ടറി പ്രിൻസി അജി, സിജി തോമസ് തുടങ്ങിയവർ അടങ്ങിയ വിവിധ കമ്മിറ്റികൾ പ്രോഗ്രാമിന്റെ നടത്തിപ്പിനായി പ്രവർത്തിക്കും. വിവരങ്ങൾക്ക് ബോബി പുളിമൂട്ടിലുമായോ (34367281) ജയേഷ് കുറുപ്പുമായോ (39889317) ബന്ധപ്പെടണം. പ്രവർത്തനം തുടങ്ങി മൂന്നാമത്തെ വർഷത്തിലേക്ക് കടക്കുന്ന അസോസിയേഷൻ അംഗങ്ങൾക്കു വേണ്ടിയുള്ള സാമൂഹിക സാംസ്കാരിക മേഖലയിലും പ്രവർത്തിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
അകാലത്തിൽ മരണപ്പെട്ട അസോസിയേഷനിലെ വ്യക്തികളുടെ കുടുംബങ്ങൾക്ക് വേണ്ടിയുള്ള സഹായം, രോഗപീഡകളാൽ ദുരിതം അനുഭവിക്കുന്നവർക്കുള്ള സാന്ത്വനം, ജോലി നഷ്ടപ്പെട്ടും ശമ്പളം ലഭിക്കാതെയും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കു വേണ്ടിയുള്ള ഭക്ഷണ കിറ്റ് വിതരണം തുടങ്ങിയ വിവിധ മേഖലകളിൽ അസോസിയേഷൻ മികച്ച പങ്കു നിർവഹിക്കുന്നു.
പത്തനംതിട്ട അസോസിയേഷനിൽ ചേർന്നു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ബഹ്റൈനിലെ പത്തനംതിട്ട സ്വദേശികൾ അനിൽ കുമാർ (39083516) അല്ലെങ്കിൽ ഷീലു വർഗീസ് (39061459) എന്നിവരുമായി ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.