പ്രതിഭ സാഹിത്യ വേദി സംഘടിപ്പിച്ച കുഞ്ഞുണ്ണി മാഷ് അനുസ്മരണം
മനാമ: പൊക്കമില്ലാത്തതാണ് എന്റെ പൊക്കം എന്ന് സ്വയം വിശേഷിപ്പിക്കുകയും, വായിച്ചാൽ വളരും വായിച്ചില്ലേൽ വളയും എന്ന് അന്യർക്ക് ദർശനം നൽകുകയും മലയാളത്തിന്റെ ബാലസാഹിത്യം സമ്പുഷ്ടമാക്കുകയും ചെയ്ത കവി കുഞ്ഞുണ്ണി മാഷിനെ പ്രതിഭ സാഹിത്യവേദി അനുസ്മരിച്ചു. സാഹിത്യവേദി ജോയന്റ് കൺവീനർ ധന്യ വയനാട് സ്വാഗതം പറഞ്ഞ പരിപാടിയിൽ കൺവീനർ സുരേഷ് വേണാട്ട് അധ്യക്ഷത വഹിച്ചു. കുഞ്ഞുണ്ണി മാഷ് അനുസ്മരണം കൊച്ചുകൂട്ടുകാരി ഋഷിത മഹേഷും കുഞ്ഞുണ്ണി മാഷ് വരികളുടെ വിശകലനം ഇന്ത്യൻ സ്കൂൾ അധ്യാപിക ശ്രീജാദാസും നടത്തി.
പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗം സുരേഷ് വീരച്ചേരി നന്ദി അറിയിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി. പ്രതിഭയുടെ വിവിധ യൂനിറ്റുകളിലെ 15 കുട്ടികൾ കുഞ്ഞുണ്ണി കവിതകൾ ആലപിച്ചു. രാജേഷ് കോട്ടയം, പവിത്രൻ പാലേരി എന്നിവർ സ്വന്തം കൃതി അവതരിപ്പിച്ചു. വത്സരാജ് പുസ്തക പരിചയം നടത്തി. മുഹറഖ് മേഖല അവതരിപ്പിച്ച ‘ജമീലാന്റെ കോഴി’എന്ന സ്കിറ്റും റിഫാ മേഖലയുടെ ‘കുഞ്ഞുണ്ണി മാഷും കുട്ട്യോളും’ എന്ന സ്കിറ്റും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.