മനാമ: അനുനിമിഷം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വാർത്തകളുടെ ലോകത്തേക്ക് ചുവടുവെച്ച് ഇന്ത്യൻ സ്കൂൾ ബഹ്റൈനിലെ വിദ്യാർഥികളും. വാർത്തകളുടെ കണ്ടെത്തലും തയാറാക്കലും വിദ്യാർഥികളെ പരിചയപ്പെടുത്താനായി ഗൾഫ് മാധ്യമം ആവിഷ്കരിച്ച കാമ്പസ് വേൾഡ് പദ്ധതിയാണ് ഇതിന് അവസരമൊരുക്കുന്നത്. സ്വന്തം സ്കൂളിനെക്കുറിച്ചും രാജ്യത്തെക്കുറിച്ചും വിദ്യാർഥികൾക്ക് ഏറെ കാര്യങ്ങൾ പറയാനുണ്ടാകും.
ആ വിശേഷങ്ങൾക്കും കൗതുകങ്ങൾക്കും അക്ഷരരൂപം നൽകുകയാണ് കാമ്പസ് വേൾഡ്. പത്രരൂപകൽപനയുടെ എല്ലാഘട്ടങ്ങളിലും വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ഇവിടെ. വാർത്തകൾ കണ്ടെത്തുന്നതും തയാറാക്കുന്നതും വിദ്യാർഥികൾ തന്നെയാണ്. സ്കൂളിലെ അധ്യാപകരും ഗൾഫ് മാധ്യമം പ്രതിനിധികളും അടങ്ങിയ എഡിറ്റോറിയൽ ബോർഡ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും.
ഇന്ത്യൻ സ്കൂളിെൻറ ഈസ ടൗൺ, റിഫ കാമ്പസുകളിൽനിന്നുള്ള 20 വിദ്യാർഥികൾ അടങ്ങുന്നതാണ് കാമ്പസ് വേൾഡ് എഡിറ്റോറിയൽ കമ്മിറ്റി. ലിയോ തോമസ് ഡൊമിനിക്, ആർദ്ര ശ്രീഹരി, ലാസ്യശ്രീ കുമിളി, കെ. ജ്യോത്സന, മീനാക്ഷി ഗോബിക്കണ്ണൻ, ജൊവാന ജെസ് ബിനു, അഭിഗെയിൽ എലിസ് ഷിബു, പ്രനുഷ് നനയ്യ, ജോസ്ലിൻ മരിയ ഡയസ്, ഏവോൺ മരിയ, കൃഷ്ണ രാജീവൻ നായർ, സോയാ ജാവേദ്, അക്ഷത ശരവണൻ, പ്രൺഷു സൈനി, സാൻവി ചൗധരി, ഹിമ അജിത് കുമാർ, മുഹമ്മദ് മൂർത്തസ, അമൃത സുരേഷ്, ഇറാ ജൂനിത്, സിയ കിഷോർ എന്നിവരാണ് എഡിറ്റോറിയൽ ബോർഡിലെ വിദ്യാർഥി പ്രതിനിധികൾ.
സ്റ്റാഫ് പ്രതിനിധികളായി ഇൗസ ടൗൺ കാമ്പസിലെ ശ്രീസദൻ, റിഫ കാമ്പസിലെ അനിത അജിത് എന്നിവർ മേൽനോട്ടം വഹിക്കുന്നു. പത്രരൂപകൽപനയെക്കുറിച്ച് കഴിഞ്ഞദിവസം വിദ്യാർഥികൾക്ക് പരിശീലനം നൽകി. മാധ്യമം ഇംഗ്ലീഷ് ഒാൺലൈൻ അസി. എഡിറ്റർ സഇൗദ് മുഹമ്മദ് നേതൃത്വം നൽകി.
സബ് എഡിറ്റർ അഞ്ജന, ഗ്രാഫിക് ഡിസൈനർ ജിതിൻ എന്നിവർ വാർത്തകൾ തയാറാക്കുന്നതിനെക്കുറിച്ചും പത്രരൂപകൽപനയെക്കുറിച്ചും ക്ലാസെടുത്തു. ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ആനന്ദ് നായർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രതിനിധി ശ്രീസദൻ, ഗൾഫ് മാധ്യമം ബ്യൂറോ ചീഫ് സിജു ജോർജ് എന്നിവർ സംസാരിച്ചു. വിദ്യാർഥി പ്രതിനിധി മീനാക്ഷി സ്വാഗതവും കൃഷ്ണ ആർ. നായർ നന്ദിയും പറഞ്ഞു. ഷക്കീബ് വലിയപീടികക്കൽ ഏകോപനം നിർവഹിച്ചു. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഫിറ്റ്ജിയാണ് കാമ്പസ് വേൾഡ് സംരംഭത്തിെൻറ മുഖ്യപ്രായോജകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.