ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ സ്ഥാപനത്തിൽ നോട്ടീസ് പതിക്കുന്നു

54 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ഫയർ ഫോഴ്‌സ്

കുവൈത്ത് സിറ്റി: സുരക്ഷ, അഗ്നി പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികളുമായി ജനറൽ ഫയർ ഫോഴ്‌സ്. വിവിധ ഗവർണറേറ്റുകളിലായി കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ 54 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. അഗ്നിശമന ലൈസൻസുകൾ ഇല്ലാത്ത സ്ഥാപനങ്ങൾ, പ്രതിരോധ സംവിധാനം ഒരുക്കാത്തവ തുടങ്ങി വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സ്ഥാപനങ്ങളിൽ അഗ്നിപ്രതിരോധ സംവിധാനങ്ങൾ ഒരുക്കാൻ ജനറൽ ഫയർ ഫോഴ്‌സ് നേരത്തേ നിർദേശം നൽകിയിരുന്നു. വേനൽ കനത്തതോടെ തീപിടിത്തങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ഫയർ ഫോഴ്‌സ് പരിശോധന കർശനമാക്കിയത്. ഇതിനകം നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. എല്ലാ സ്ഥാപനങ്ങളും നിയമങ്ങൾ പാലിക്കാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും ശ്രദ്ധിക്കണമെന്ന് അധികൃതർ ഉണർത്തി.

Tags:    
News Summary - 54 establishments seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.