അബ്ദുൽ റഹ്മാൻ അൽ അസ്മി
കുവൈത്ത് സിറ്റി: അൽജീരിയയിൽ നടക്കുന്ന അറബ് ഗെയിംസിൽ ജാവലിൻ ത്രോയിൽ കുവൈത്തിന് വെങ്കലം. 70.83 മീറ്റർ ദൂരം എറിഞ്ഞ് അബ്ദുൽറഹ്മാൻ അൽ അസ്മി വെങ്കലം നേടിയത്. രണ്ടാം ദിനത്തിൽ 400 മീറ്റർ ഓട്ടത്തിൽ കുവൈത്തിന്റെ ജാസിം അൽമസ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. 52.30 സെക്കൻഡിലാണ് ജാസിം 400 മീറ്റർ പിന്നിട്ടത്. 200 മീറ്റർ ഓട്ടത്തിൽ 24.46 സെക്കൻഡിൽ ഫിനിഷ് ചെയ്ത് മദാവി അൽ ഷമ്മരിയും ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി.
ഗെയിംസിൽ മിക്സഡ് ഡബ്ൾസ് വിഭാഗത്തിൽ ബാഡ്മിന്റൺ ടീമായ അബ്ദുൽ ഹാദി മുഹമ്മദും, ഫാത്തിമ ദഹാമും രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി. തുനീഷ്യൻ എതിരാളികളെയാണ് ഇവർ തോൽപ്പിച്ചത്. ആദ്യ ദിനത്തിൽ കുവൈത്ത് താരങ്ങളായ യാക്കൂബ് അൽ യോഹയും ഇസ അൽ സങ്കാവിയും വെള്ളി മെഡലുകൾ നേടിയിരുന്നു.
വനിതകളുടെ അത്ലറ്റിക്സിൽ മദാവി അൽ ഷമ്മരി വെങ്കലവും കരസഥമാക്കി. 110 മീറ്റർ ഹർഡിൽസ് ഓട്ടത്തിലാണ് യാക്കൂബ് അൽ യോഹയുടെ നേട്ടം. പുരുഷന്മാരുടെ ഡിസ്കസ് ത്രോയിലാണ് ഇൗസ അൽ സങ്കാവി വെള്ളി മെഡൽ നേട്ടം കൊയ്തത്. വനിതകളുടെ 100 മീറ്റർ സ്പ്രിന്റിൽ മദാവി ഷമ്മരി വെങ്കലം നേടി.
ജൂലൈ 15വരെ നടക്കുന്ന അറബ് ഗെയിംസിൽ 22 അറബ് ലീഗ് രാഷ്ട്രങ്ങൾ പങ്കെടുക്കുന്നുണ്ട്. ആറ് വ്യത്യസ്ത കായിക ഇനങ്ങളിലായി കുവൈത്തിൽ നിന്നുള്ള 32 പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന സംഘം മത്സര രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.